തിരുവനന്തപുരം: വിസി നിയമന ത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാലയുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് കൊണ്ടുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക, കേരള, കൊച്ചിന്‍ സര്‍വകലാശാലകള്‍ സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് യോഗം ചേരുന്നു.
കേരള കാര്‍ഷിക സര്‍വകലാശാല വെള്ളിയാഴ്ച ഓണ്‍ലൈനായാണ് സെനറ്റ് യോഗം വിളിച്ചിട്ടുള്ളത്. സെര്‍ച്ച് കമ്മിറ്റി പ്രതി നിധിയുടെയുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി വിസി വിളിച്ചു ചേര്‍ക്കുന്നത് സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതി നാണെന്ന് സെനറ്റ് അംഗങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
കേരള സര്‍വകലാശാല ഈ മാസം 16ന് സ്‌പെഷ്യല്‍ സെനറ്റ് ചേരാന്‍ എല്ലാ അംഗങ്ങളും നോട്ടീസ് നല്‍കിയിയിട്ടുണ്ട്. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയിലേതുപോലെ തടയാനുള്ള സാധ്യതയും സംഘര്‍ഷവും മുന്നില്‍ക്കണ്ട് പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപി യോട് സര്‍വ്വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും കേരളയിലെ സെര്‍ച്ച്‌കമ്മിറ്റി തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമാകാന്‍ സാധ്യതയുണ്ട്. കേരള, കണ്ണൂര്‍ ഒഴികെ മറ്റ് സര്‍വ്വകലാശാലകളിലെ താത്കാലിക വിസി മാര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം ഗവര്‍ണര്‍ നിയമിച്ചിട്ടുള്ളവരാണ്.
Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍
Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി
Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
















