Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഉത്തരകാശി തുരങ്ക ദുരന്തം,രക്ഷാ ദൗത്യത്തിന് അന്താരാഷ്‌ട്ര വിദഗ്‌ധരെത്തി; പ്രതീക്ഷയോടെ രാജ്യം

Web Desk by Web Desk
Nov 20, 2023, 10:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഗ്വാളിയോർ നാഷണൽ ഹൈവേയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

ബീഹാറിലെ വോട്ട് കണക്കിൽ ആർക്കും സംശയം ഇല്ലല്ലോ അല്ലേ?: ഉണ്ടെങ്കിൽ ഈ കണക്കു നോക്കിക്കോ?

ചെങ്കോട്ട സ്ഫോടനം: ‘മദർ ഓഫ് സാത്താൻ’ എന്ന ടിഎടിപി ഉപയോഗിച്ചെന്ന് സംശയം; ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു, ചൂടേറ്റാൽ പൊട്ടിത്തെറിക്കും!!

‘അധിക വോട്ട്’ വിവാദം: പ്രതിപക്ഷ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

തേയിലത്തോട്ടത്തിൽ വെച്ച് 60 വയസ്സുകാരിയെ കരടി ആക്രമിച്ചു

chungath new advt

ഉത്തരാഖണ്ഡ് : ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ (Silkyara Tunnel) കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ സുരംഗ് ദൗത്യം (Operation Surang) 9-ാം ദിവസവും തുടരുന്നു. തൊഴിലാളികള്‍ കുടുങ്ങി 216 മണിക്കൂറോളം പിന്നിടുമ്ബോള്‍ ഇവരെ പുറത്തെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളാണ് ഉത്തരാഖണ്ഡ് സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്‍റും നടത്തുന്നത്. അന്താരാഷ്ട്ര ടണലിങ് വിദഗ്‌ധന്‍ പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ് അടക്കമുള്ളവരുടെ സഹായത്തോടെയാണ് നിലവില്‍ രക്ഷാ ദൗത്യം പുരോഗമിക്കുന്നത് (International Tunneling Expert Arnold Dix Arrives At Uttarakhand Mission Site). 

 

ദൗത്യ പ്രദേശത്തെത്തിയ പ്രൊഫ. ഡിക്‌സ് സില്‍ക്യാര ടണല്‍ സൈറ്റില്‍ പരിശോധന നടത്തുകയും, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജൻസികളുമായി സംസാരിക്കുകയും ചെയ്‌തു. ഒന്നിലധികം ഏജൻസികളും പദ്ധതികളും ഉള്ളതിനാല്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഏറ്റവും മികച്ച പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഞങ്ങള്‍ ആ മനുഷ്യരെ പുറത്തെത്തിക്കാന്‍ പോകുന്നു. വലിയ ജോലിയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവൻ ടീമും ഇവിടെയുണ്ട്, ഞങ്ങള്‍ ഒരു പരിഹാരം കണ്ടെത്തി അവരെ പുറത്തിറക്കാൻ പോകുകയാണ്. ഇവിടെ ധാരാളം ജോലികള്‍ നടക്കുന്നു. രക്ഷിക്കപ്പെടേണ്ടവരുടെ സുരക്ഷ പോലെ തന്നെ പ്രധാനമാണ് രക്ഷിക്കുന്നവരുടെ സുക്ഷയും. ലോകം മുഴുവന്‍ നമ്മെ സഹായിക്കുന്നു. ഇവിടെയുള്ള ടീം അതിശയിപ്പിക്കുന്നതാണ്. പദ്ധതികളും അതിശയകരമാണ്. ജോലി വളരെ ചിട്ടയായാണ് നടക്കുന്നത്. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നുകളും കൃത്യമായി നല്‍കുന്നു.”- പ്രൊഫസര്‍ ഡിക്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

 

ഭൂഗര്‍ഭത്തിലൂടെയുള്ള തുരങ്ക നിര്‍മ്മാണത്തിലും, അതിനുവേണ്ട ഗതാഗത – അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിദഗ്‌ധനാണ് പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്ക നിര്‍മ്മാണത്തിനിടെ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെപ്പറ്റിയും, അപകട സാധ്യതകളെപ്പറ്റിയും, അപകടം നടന്നാല്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വ്യക്‌തമായ അവഗാഹമുള്ളയാളാണ് ഇന്‍റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ പ്രൊഫ. ഡിക്‌സ്.

 

രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി (Pushkar Singh Dhami) ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. 41 തൊഴിലാളികളെ രക്ഷിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്‌തു.

തകര്‍ന്ന തുരങ്ക ഭാഗത്ത് യുഎസ് നിര്‍മ്മിത ഓഗര്‍ മെഷീനുകള്‍ ഉപയോഗിച്ച്‌ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതോടൊപ്പം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താൻ അവരുമായി വാക്കി ടോക്കിയിലൂടെ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനോടകം ഇവിടേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും പൈപ്പ് ലൈനുകളിലൂടെ ലഭ്യമാക്കുന്നുണ്ട്. 4 ഇഞ്ച് കംപ്രസര്‍ പൈപ്പ് ലൈൻ വഴി ചന്ന, പൊരി, ഡ്രൈഫ്രൂട്ട്, മരുന്നുകള്‍ എന്നിവ സുഗമമായി നല്‍കാനാകുന്നുണ്ട്.

     

read also:മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു

   

അതേസമയം നാഷണല്‍ ഹൈവേസ് ആന്‍റ് ഇൻഫ്രാസ്ട്രക്‌ചര്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷൻ ലിമിറ്റഡ് (NHIDCL) ഭക്ഷണം അടക്കമുള്ള വസ്‌തുക്കള്‍ അകത്തേക്ക് എത്തിക്കാന്‍ മറ്റൊരു 6 ഇഞ്ച് പൈപ്പ് ലൈൻ നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി 60 മീറ്ററില്‍ 39 മീറ്റര്‍ പൈപ്പിന്‍റെ ഡ്രില്ലിങ് പൂര്‍ത്തിയായി. അവശ്യവസ്തുക്കളുടെ വിതരണത്തിനായി റെയില്‍ വികാസ് നിഗം ലിമിറ്റഡ് (RVNL) മറ്റൊരു പൈപ്പ്ലൈനും നിര്‍മ്മിക്കുന്നുണ്ട്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷൻ (BRO) ദൗത്യ പ്രദേശത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഒരു ദിവസം കൊണ്ട് ഒരു അപ്രോച്ച്‌ റോഡ് പൂര്‍ത്തിയാക്കി.

 

കഴിഞ്ഞ ഞായറാഴ്‌ച പുലര്‍ച്ചെ 5.30 ഓടെയാണ് സില്‍ക്യാരയെ ദണ്ഡല്‍ഗാവണുമായി ബന്ധിപ്പിച്ച്‌ നിര്‍മിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്‌. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തകര്‍ന്ന ഭാഗം. ചാര്‍ധാം ഓള്‍-വെതര്‍ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതല്‍ യമുനോത്രി വരെയുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ കുറയും.

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Latest News

ജോലി സമ്മർദ്ദം; കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി

’17 തവണ കുത്തി, ചോരയിൽ കുളിച്ച് ജീവന് വേണ്ടി പിടയുന്നത് കണ്ടപ്പോൾ മെറിന്റെ ദേഹത്ത് കാർ ഓടിച്ചു കയറ്റി’ പിന്നീട് സംഭവിച്ചത്…

ബിജെപിയിൽ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരൻ

ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം; പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിക്ക് ആര് വോട്ട് ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്വർണ്ണക്കൊള്ള കേസ്; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies