കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ച കേസിൽ നാല് ആരോഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി പൊലീസ്. ഹർഷിനയുടെ കേസിൽ സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപിക്കാണ് പ്രോസിക്യൂട്ട് ചെയ്യാൻ അപേക്ഷ നൽകിയത്. മെഡിക്കൽ കോളജ് എസിപിയുടെ പുതിയ അപേക്ഷയാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. ഡിജിപി അപേക്ഷ സർക്കാരിനു കൈമാറും.
Read also:ആറാംക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ഡോക്ടർമാരായ രമേശൻ, ഷഹന, സ്റ്റാഫ് നേഴ്സുമാരായ രഹന, മഞ്ജു എന്നിവരാണ് പ്രതി സ്ഥാനത്ത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക. നേരത്തെ എട്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് കമ്മീഷണർ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സുദർശനു തിരിച്ചയച്ചിരുന്നു. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുതിയ അപേക്ഷ ഡിജിപിക്ക് കൈമാറിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















