വാഷിങ്ടൻ: 2050-ഓടെ ഭൂമിയുടെ സഹോദര ഗ്രഹം എന്ന് വിളിക്കപ്പെടുന്ന ശുക്രനിലേക്ക് 1,000 മനുഷ്യരെ അയക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് ഓഷൻഗേറ്റ് സഹസ്ഥാപകൻ ഗില്ലർമോ സോൺലൈൻ. ശുക്രനിൽ ജനങ്ങൾ താമസിക്കുന്നതു തന്റെ ആഗ്രഹമാണെന്നും 2050 ഓടുകൂടി പദ്ധതി നടപ്പിൽ വരുത്താൻ കഴിയുമെന്നും ഗില്ലർമോ സോൺലൈൻ ബിസിനസ് ഇൻസൈഡറിനോടു പറഞ്ഞു.
‘‘ഓഷൻഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്റ്റോക്ടനെ മറക്കു, വലിയ മുന്നേറ്റത്തിന്റെ വക്കിലാണു മനുഷ്യകുലം. ശുക്രന്റെ പ്രതലത്തിൽനിന്ന് 30 മൈലുകൾക്കു മുകളിൽ മനുഷ്യർക്കു താമസിക്കാൻ കഴിയും, അവിടെ താപനിലയും സമ്മർദ്ദവും കുറവായിരിക്കും’’–സോൺലൈൻ പറഞ്ഞു.
നാസയുടെ അഭിപ്രായത്തിൽ, ശുക്രനിൽ ധാരാളം കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ വിഷാംശമുള്ള അന്തരീക്ഷമുണ്ട്. ഇത് എല്ലായ്പ്പോഴും സൾഫ്യൂറിക് ആസിഡ് കൊണ്ട് നിർമ്മിച്ച കട്ടിയുള്ളതും മഞ്ഞകലർന്നതുമായ മേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, അത് ചൂട് പിടിച്ചെടുക്കുന്നു, ഇത് റൺവേ ഹരിതഗൃഹ പ്രഭാവത്തിലേക്ക് നയിക്കുന്നു. ബുധൻ സൂര്യനോട് അടുത്താണെങ്കിലും, നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമാണ് ശുക്രൻ. അവിടെ ഉപരിതല താപനില ഈയം ഉരുകാൻ പര്യാപ്തമായ 900 ഡിഗ്രി ഫാരൻഹീറ്റിൽ (475 ഡിഗ്രി സെൽഷ്യസ്) എത്താം. ഗ്രഹത്തിന്റെ ഉപരിതലത്തിന് തുരുമ്പിച്ച നിറമുണ്ട്, ഒപ്പം ഇറുകിയ പായ്ക്ക് ചെയ്ത പർവതങ്ങളും നിരവധി വലിയ അഗ്നിപർവ്വതങ്ങളും ഉണ്ട്.

അതേസമയം പുതിയ പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ഓഷൻഗേറ്റല്ല. സോൺലൈന്റെ ഹ്യൂമൻസ്2വീനസ് എന്ന കമ്പനിയാണു ശുക്രനിലേക്കു മനുഷ്യരെ അയക്കുന്നതിനു പിന്നിൽ. 2020ലാണു കമ്പനി രൂപീകരിച്ചത്. ശുക്രന്റെ അന്തരീക്ഷത്തിൽ സ്ഥിരമായ മനുഷ്യവാസം ഉറപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഭൂമിയോടു സമാനമായ ഗുരുത്വാകർഷണം, 0–50 ഡിഗ്രി സെൽഷ്യസ് താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്നു ഹ്യമൂൻസ്2വീനസ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം ടൈറ്റൻ തകർന്നതിനു പിന്നാലെ തങ്ങളുടെ എല്ലാ പര്യവേക്ഷണ, വാണിജ്യ പരിപാടികളും നിർത്തിവച്ചതായി ഓഷൻഗേറ്റ് കമ്പനി പ്രഖ്യാപിച്ചിരുന്നു.
ടൈറ്റൻ സമുദ്രപേടകം കടലിലിറങ്ങി രണ്ടുമണിക്കൂറിനുള്ളിൽത്തന്നെ മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്. സമുദ്രാന്തർഭാഗത്തു വച്ച് പേടകം ഉൾവലിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേരും മരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















