ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാണയിലും ഡല്‍ഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ റോഡുകളും പാലങ്ങളും തകർന്നതോടെ ജനജീവിതം സ്തംഭിച്ചു. ഹരിയാനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിന്റെ മുകളിൽ കയറി നിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹിമാചൽ പ്രദേശിൽനിന്നു വന്ന ബസാണ് അംബാല – യമുനാനഗർ റോഡിൽ കുടുങ്ങിയത്. ക്രെയിനും കയറും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. നഴ്‌സറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഡല്‍ഹി വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച അവധി നല്‍കി.
ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴ അതിശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച ദേശീയപാത-44 ലൂടെയുള്ള ഗതാഗതം നിരോധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഗള്‍ റോഡ് വഴി പോകണമെന്ന് ജമ്മു കശ്മീര്‍ പോലീസ് നിര്‍ദേശിച്ചു.
Read more: പനിയിൽ വലഞ്ഞ് കേരളം; ഇന്ന് 13,248 പേർക്ക് പനി, നാല് മരണം
മാർക്കണ്ഡ, ഗാഗ്ഗർ, തൻഗ്രി എന്നീ നദികൾ കരകവിഞ്ഞൊഴുകയാണ്. ചണ്ഡിഗഡിൽ ഞായറാഴ്ച രാവിലെ 5.30 മുതൽ 8.30 വരെ മൂന്നു മണിക്കൂറിൽ 63 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടിയന്തര യോഗം വിളിച്ചു.
പഞ്ചാബിലും കനത്ത മഴയാണ് പെയ്യുന്നത്. ഈ മാസം പെയ്യേണ്ട മഴയുടെ 70 ശതമാനവും പഞ്ചാബിൽ രണ്ട് ദിവസംകൊണ്ട് പെയ്തു. മൊഹാലിയിൽ ഒരു വർഷംകൊണ്ട് പെയ്യേണ്ട മഴയിൽ 50 ശതമാനവും 50 മണിക്കൂറിൽ പെയ്തു.
നഗരമേഖലകളിലെ ജനജീവിതം തകിടം മറിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന് ഏക്കർ കൃഷിയിടം വെള്ളത്തിൽ മുങ്ങി. പട്യാല, റോചർ, മൊഹാലി എന്നിവിടങ്ങളിലുൾപ്പെടെ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉരുൾപൊട്ടലുണ്ടായി പലയിടത്തും വീടുകൾ തകർന്നു. വിവിധ സംസ്ഥാനങ്ങളിലായി നിരവധപ്പേരാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















