ന്യൂയോര്‍ക്ക്: യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി. അമേരിക്കയിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹം ഊഷ്മള സ്വീകരണം നല്‍കി.
ഈമാസം 20 മുതല്‍ 24 വരെയാണ് പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനം. 22ന് ബൈഡനും ജില്‍ ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യു.എസ്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങള്‍ക്കിടയില്‍ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ‘സ്റ്റേറ്റ്’ സന്ദർശനം കൂടിയാണിത്.
22 ന് വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടക്കുന്ന ചരിത്രപരമായ സ്റ്റേറ്റ് ഡിന്നറിൽ പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കുന്ന അപൂർവ സന്ദർഭമാണ് ഈ സന്ദർശനത്തിലെ പ്രധാന ആകർഷണീയത. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















