വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ആശുപത്രി ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചു.
ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷെ പോലീസ് എത്തും മുൻപ് ഇയാൾ വെടിയുതിർക്കുകയായിരുന്നു.
















