തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷം സർക്കാരിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിച്ചു. സർക്കാരിനുള്ള ജനപിന്തുണ വർധിച്ചുവരികയാണ്. തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക ദിനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത് നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണം. ദേശീയ-രാജ്യാന്തര തലത്തില്‍ കേരളത്തിന് അംഗീകാരം ലഭിച്ചു. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും. ലൈഫിന്റെ ഭാഗമായി ഇതുവരെ 2.95 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. 114 ഫ്‌ലാറ്റുകള്‍ പണി പൂര്‍ത്തിയായി. ഈ സര്‍ക്കാര്‍ 32,000 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ് മുഖ്യമന്ത്രി പറഞ്ഞു.
20,750 ഓഫീസുകളിൽ കെ ഫോൺ കണക്ഷൻ നൽകി. 22,342 പേർക്ക് പിഎസ്‌സി വഴി നിയമനശുപാർശ നൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കെ ഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. അതിന്റെ ഭാഗമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ പുരോഗമിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽ പെട്ട നൂറ് കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് കോഫി പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു. ടൂറിസം രംഗത്ത് ആഭ്യന്തര ടൂറിസത്തിൽ 20 21-51 % വർദ്ധനയുണ്ടായി. 1186 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 64.006 കുടുംബങ്ങൾ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാൻ നടപടി തുടങ്ങി.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. 2021-22 അധ്യയന വർഷം – 144 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ഭൂരഹിതർക്ക് 39.97 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചു. കിഫ് ബി പിന്തുണയോടെ 19 സ്റ്റേഡിയം നവീകരിച്ചു. 38.5 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികൾ തുടങ്ങി. ദേശീയപാത 66 നിർമ്മാണം പുരോഗമിക്കുന്നു.
കിഫ് ബി പിന്തുണയോടെ 19 സ്റ്റേഡിയം നവീകരിച്ചു. 38.5 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികൾ തുടങ്ങി. സിറ്റി ഗ്യാസ് പദ്ധതി കോട്ടയം – ഇടുക്കി – പത്തനംതിട്ടയിലേക്ക് വ്യാപിക്കും. അങ്ങനെ 14 ജില്ലകളിലും സിറ്റി ഗ്യാസ് പദ്ധതിയാകും. 19, 202 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കി. 1026 തദ്ദേശ സ്ഥാപനങ്ങളിൽ വാതിൽപ്പടി പാഴ് വസ്തു ശേഖരത്തിനായി ഹരിത കർമ്മ സേന സജ്ജമായി. ജൂൺ-2 ന് പ്രോഗ്രസ് റിപ്പോർട്ടിറക്കും. എത്രമാത്രം കാര്യങ്ങൾ നടപ്പാക്കിയെന്ന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ അറിയിക്കും.
സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ തുറന്നുകാട്ടി ജനങ്ങളെ പറഞ്ഞു മനസിലാക്കി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ തുടർ സമരം പ്രഖ്യപിച്ച സ്ഥലങ്ങളിൽ പോലും തദ്ദേശ സ്ഥാപനങ്ങളിൽ വിജയിച്ചു. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും നടപ്പാക്കും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.
ദുരന്ത സാധ്യത കൂടിയ സ്ഥലങ്ങളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കും. ഈ പട്ടിക വില്ലേജ് ഓഫീസ്, പൊലീസ്, ഫയർ ഫോഴ്സ് എന്നിവ നൽകണം. സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് വേണം. കുട്ടികൾ സ്കൂൾ വിട്ട് വന്നില്ലെങ്കിൽ രക്ഷിതാക്കൾ പൊലീസില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















