അഗര്‍തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി എംപി മണിക് സാഹയെ തിരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ വാക്കേറ്റം. ബിജെപി എംഎൽഎ രാം പ്രസാദ് പോളും പാർട്ടിയിലെ മറ്റ് മന്ത്രിമാരും തമ്മിൽ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയനേതൃത്വത്തിന്റെ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനിടെയാണ് സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും തമ്മിലടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ത്രിപുരയില്‍ മുഖ്യമന്ത്രിയുടെ കീഴില്‍ നടന്ന അഴിമതികള്‍ക്കും ഭരണ അനീതികള്‍ക്കുമെതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ബിപ്ലവ് കുമാര്‍ ഭരണത്തില്‍ തുടര്‍ന്നാല്‍ ജനപിന്തുണ ലഭിക്കുമെന്ന കാരണം മുന്‍നിര്‍ത്തിയാണ് സ്ഥാനം മാറ്റിയതെന്നും ആരോപണമുണ്ട്.
#BREAKING | Scuffle breaks out after Biplab Deb’s resignation as Tripura CM; Dr Manik Saha to be sworn-in as new CM on Sunday at 10 AM
Tune-in here for the latest updates – https://t.co/lpue0XeuRp pic.twitter.com/iOHqzAUrhF
— Republic (@republic) May 14, 2022
കോണ്‍ഗ്രസില്‍നിന്ന് ആറ് വര്‍ഷം മുന്‍പ് രാജിവെക്കുകയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായി മാറുകയും ചെയ്ത മണിക് സാഹയെയാണ് പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മണിക് സാഹയെ മുഖ്യമന്ത്രിയാക്കുന്നതിന് മുമ്പ് പാർട്ടിക്കുള്ളിൽ ഒരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന് മറ്റൊരു പാർട്ടി എംഎൽഎ പരിമൾ ദേബ്ബർമ പറഞ്ഞു. “ജനാധിപത്യ വിരുദ്ധ ധാർമ്മികതയുള്ള ഒരു ജനാധിപത്യ വിരുദ്ധ പാർട്ടിയായി ബിജെപി തുടരുന്നു!”, എഐടിസി ട്വിറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സാഹയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
“പാർട്ടി എല്ലാറ്റിനും ഉപരിയാണ്. ഞാൻ ബി.ജെ.പിയുടെ വിശ്വസ്ത പ്രവർത്തകനാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായാലും ത്രിപുര മുഖ്യമന്ത്രി എന്ന നിലയിലായാലും എനിക്ക് ലഭിച്ച ഉത്തരവാദിത്തങ്ങളോട് ഞാൻ നീതി പുലർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മൊത്തത്തിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ത്രിപുരയുടെ വികസനം, സംസ്ഥാനത്തെ ജനങ്ങൾക്ക് സമാധാനം ഉറപ്പാക്കുക,” രാജിക്ക് ശേഷം ദേബ് പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് 25 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2018ൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ദേബിനെ മുഖ്യമന്ത്രിയാക്കിയത്.
















