യുക്രൈനിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ 2000 സാധാരണക്കാരുടെ ജീവൻ പൊലിഞ്ഞെന്ന് യുക്രൈൻ എമര്‍ജന്‍സി സര്‍വ്വീസ്. യുക്രൈൻ സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകള്‍ ഓരോ മണിക്കൂറിലും തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്നും എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി. ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചു. ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

രക്ഷാപ്രവർത്തകരായ പത്ത് പേരാണ് കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ റഷ്യ നടത്തിയ ആക്രമണത്തിൽ 400ലധികം സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തം യുക്രെയ്‌ന്റെ രക്ഷാദൗത്യ സംഘം അണച്ചു. 416 സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കി. ഏകദേശം ഏഴ് ലക്ഷം യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തുവെന്നാണ് യുഎൻ നൽകുന്ന വിവരം. ഇന്ന് പ്രധാനമായും യുക്രെയ്‌ന്റെ കിഴക്ക്, തെക്ക്, വടക്ക് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. സുപ്രധാന യുക്രൈൻ നഗരമായ ഖാർകീവിൽ കനത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഖാർകീവ് പൂർണമായും പിടിച്ചടക്കാനാണ് റഷ്യയുടെ ശ്രമം. മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഖാർകീവിലുള്ള ഇന്ത്യക്കാർ ഉടൻ മാറണമെന്ന് എംബസി കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.

ഖേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് യുക്രൈൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പൂര്‍ണ നാശവും ഉന്മൂലനവും കൂട്ടക്കൊലയും യുക്രൈന്‍ ജനതയ്‌ക്കെതിരായി റഷ്യ ചെയ്യുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് യുക്രൈന്‍ പറഞ്ഞു. ഇതിന് യുക്രൈന് മാപ്പ് നല്‍കാന്‍ കഴിയില്ലെന്നും എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. തുടർച്ചയായ ഏഴാം ദിവസവും റഷ്യ യുക്രൈനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ മരണ സംഘ്യ ഇനിയും ഉയരാനാണ് സാധ്യത.
















