ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിൻ്റെ മൂന്നാം തരംഗ ഭീതിയൊഴിയുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 9.2 ശതമാനത്തിൽ നിന്നും 7.9 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 1,27,952 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ചയുമായി താരത്മ്യം ചെയ്യുമ്പോൾ 14 ശതമാനം കുറവാണിത്. രാജ്യത്ത് 678 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുപത്തിനാലു മണിക്കൂറിനിടെ 2,30,814 പേര്‍ രോഗമുക്തരായി. 1059 പേരാണ് ഈ സമയത്തിനിടെ രോഗബാധ മൂലം മരിച്ചത്. നിലവില്‍ 13,31,648 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കോവിഡ് മരണ സംഖ്യ അഞ്ച് ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുന്‍പ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്.
കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ഇന്ത്യയിലെ മരണസംഖ്യ നാല് ലക്ഷമായിരുന്നു. 217 ദിവസംകൊണ്ടാണ് ഒരു ലക്ഷം പേര്‍ക്കുകൂടി ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം കോവിഡ് മരണ സംഖ്യ 1072 ആയിരുന്നു. കേരളത്തിലാണ് കൂടുതല്‍ മരണങ്ങള്‍, 595 മരണം.ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,00,055 ആയി. ആഗോളതലത്തില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ 9.2 ലക്ഷം പേരുടെ ജീവന്‍ കോവിഡ് എടുത്തു. ബ്രസീലില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത് 6.3 ലക്ഷം പേര്‍.
















