Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മൂവാറ്റുപുഴയിൽ സംഭവിച്ചതെന്ത്?; സിപിഎം-കോണ്‍ഗ്രസ്‌ സംഘര്‍ഷത്തിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തി എം.എല്‍.എ മാത്യു കുഴല്‍നാടന്‍

Web Desk by Web Desk
Jan 14, 2022, 11:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഇടുക്കി: മൂവാറ്റുപുഴയിൽ ഉണ്ടായ സിപിഎം-കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ നിജസ്ഥിതി വെളിപ്പെടുത്തി എം.എല്‍.എ മാത്യു കുഴല്‍നാടന്‍. കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം വളരെ സമാധാനപരമായി കടന്നുപോയി പകുതി പിന്നിട്ടപ്പോൾ സിപിഎം ഓഫീസിന് മുന്നിൽ തമ്പടിച്ചു നിന്നിരുന്ന പ്രവർത്തകർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും അക്രമം ഉണ്ടാക്കുകയുമാണ് ചെയ്തതെന്ന് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക്‌ കുറിപ്പില്‍ വിശദീകരിച്ചു. 

സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ പ്രതിരോധം തീർക്കുക്കയും പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാവകയും ചെയ്തു. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പ്രവർത്തകർ  പിന്നീട് ഞങ്ങൾ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎമ്മിന്റെ ചില കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു എന്നത് ശരിയാണ്. അതിനുപിന്നാലെ അക്രമാസക്തമായ പ്രകടനം നടത്തി എംഎൽഎ ഓഫീസ് ആക്രമിക്കുകയാണ് സിപിഎം പ്രവർത്തകർ ചെയ്തതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

മാത്യു കുഴല്‍നാടന്‍റെ ഫേസ്ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണരൂപം:

മൂവാറ്റുപുഴയിൽ സംഭവിച്ചതെന്ത്?

കലാപ കലുഷിതമായ അന്തരീക്ഷം കൂടുതൽ വഷളാക്കാൻ എന്റെ കുറിപ്പ് ഇടവരരുത് എന്നതുകൊണ്ടാണ് ഇതെഴുതാൻ ഒരുദിവസം വൈകിയത്. എന്നാൽ ഈ നാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഉണ്ടായത് എന്താണ് എന്ന് ജനങ്ങളോട് സത്യസന്ധമായി ബോധ്യപ്പെടുത്തേണ്ട  ബാധ്യതയും എനിക്കുണ്ട്.
പൊതുവേ ശാന്തമായും സമാധാനമായും രാഷ്ട്രീയപ്രവർത്തനം മുന്നോട്ടുപോകുന്ന ഒരു പ്രദേശമാണ് മൂവാറ്റുപുഴ. ഇടുക്കിയിലെ നിർഭാഗ്യകരമായ സംഭവത്തിനു പിന്നാലെ സിപിഎം സംസ്ഥാനമെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മുവാറ്റുപുഴയിലും ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ഏതാനും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരം തകർക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. ചെറുക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. രാത്രി വൈകി ഞാൻ അടക്കമുള്ള നേതാക്കന്മാർ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തുകയും കൊടിമരം പുനഃസ്ഥാപിക്കുകയുമുണ്ടായി.. ഈ സംഭവത്തിൽ പിറ്റേന്ന് പ്രതിഷേധ പ്രകടനം നടത്തണമെന്ന് പാർട്ടിയിൽ പൊതുവേ അഭിപ്രായമുയർന്നു. അപ്പോഴാണ് പിറ്റേന്ന് ധീരജിന്റെ വിലാപയാത്ര മൂവാറ്റുപുഴ വഴി വരുന്നുവെന്നറിഞ്ഞത്.

ഒരു രാഷ്ട്രീയ മര്യാദ എന്നതുകൊണ്ട് പിറ്റേന്ന് നടത്താനിരുന്ന പ്രതിഷേധപ്രകടനം ഒരുദിവസം മാറ്റിവയ്ക്കാൻ, പ്രവർത്തകരുടെ എതിർപ്പ് വകവയ്ക്കാതെ, ഞങ്ങൾ തീരുമാനമെടുത്തു. അങ്ങനെയാണ് ഇന്നലെ പ്രതിഷേധപ്രകടനം തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടു കൂടി ഒരു ഡിവൈഎഫ്ഐ നേതാവിന്റെ വളരെ നിരുത്തരവാദപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് – കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസ് അക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്നും നമ്മൾ സംരക്ഷണം തീർക്കണമെന്ന നിലയ്ക്കും ആഹ്വാനം നടത്തിക്കൊണ്ട് വന്നു.

ReadAlso:

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരി കേസ്; കാസർഗോഡ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

‘പാകിസ്താനിലേക്ക് പോകൂ’ പരാമർശം; ചില വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു: ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ

നടൻ ദേവൻ ബി.ജെ.പി. വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം വളരെ സമാധാനപരമായി കടന്നുപോയി പകുതി പിന്നിട്ടപ്പോൾ സിപിഎം ഓഫീസിന് മുന്നിൽ തമ്പടിച്ചു നിന്നിരുന്ന പ്രവർത്തകർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും അക്രമം ഉണ്ടാക്കുകയുമാണ് ചെയ്തത്. സ്വാഭാവികമായിട്ടും തിരിഞ്ഞുനിന്നു കോൺഗ്രസ് പ്രവർത്തകരും പ്രതിരോധം തീർത്തു. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം ഉണ്ടായി. പിന്നീട് ഞങ്ങൾ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎമ്മിന്റെ ചില കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു എന്നത് ശരിയാണ്. അതിനുപിന്നാലെ അക്രമാസക്തമായ പ്രകടനം നടത്തി എംഎൽഎ ഓഫീസ് ആക്രമിക്കുകയാണ് സിപിഎം പ്രവർത്തകർ ചെയ്തത്.

പ്രതിഷേധ പ്രകടനത്തിന് ശേഷം പാർട്ടി ഓഫീസിൽ മടങ്ങിവന്ന കോൺഗ്രസ് പ്രവർത്തകരെ  മടക്കി അയച്ച ശേഷം മനോരമ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഞാൻ മൂവാറ്റുപുഴ ടിബി യിൽ ഉണ്ടായിരുന്നു. അപ്പോഴാണ് വീണ്ടും ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ടിബി വളഞ്ഞ് ആക്രോശം നടത്തിയത്. കുറച്ചുകഴിഞ്ഞ് അവർ പിരിഞ്ഞു പോയി.
രാത്രി വൈകി ആർഡിഒ വിളിച്ച സമാധാന ചർച്ചയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പറ്റുന്ന നേതാക്കന്മാരുമായി ആലോചിച്ചശേഷം സമാധാന ചർച്ചയിൽ പങ്കെടുക്കാനും എംഎൽഎ എന്ന നിലയിൽ അതിന് മുൻകൈ എടുക്കാനും തീരുമാനിച്ചു. അപ്രകാരം വൈകിട്ട് ചർച്ച നടക്കുകയും, സിപിഎം ഏരിയ സെക്രട്ടറിയും അവരുടെ പ്രധാനപ്പെട്ട രണ്ട് നേതാക്കന്മാരും, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും യുഡിഎഫ് ചെയർമാനും മറ്റൊരു നേതാവും ആർഡിഒയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമാധാനം പുന:സ്ഥാപിക്കാൻ തീരുമാനിച്ചു. പരസ്പരം ഇനി ഈ വിഷയത്തെ പ്രതി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും പ്രതിഷേധപ്രകടനം പോലും നടത്തില്ലെന്നും തീരുമാനിച്ചു പിരിഞ്ഞു.
സമാധാന ചർച്ചയുടെ സ്പിരിറ്റ് ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോടും വിശേഷിച്ച് യൂത്ത് കോൺഗ്രസുകാരോടും പാർട്ടി ആവശ്യപ്പെട്ടു. രാത്രിയിൽ പോലീസ് നമ്മുടെ രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും അവരെ ജാമ്യത്തിൽ പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് ജാമ്യത്തിൽ പുറത്തിറങ്ങിയ നമ്മുടെ ഒരു പ്രവർത്തകൻ മുൻസിപ്പൽ കൗൺസിലർ കൂടിയായ അമൽ ബാബുവിനെ ഇരുട്ടിന്റെ മറവിൽ 8 ഡിവൈഎഫ്ഐ പ്രവർത്തകർ വന്ന് മർദ്ദിച്ചത്. 
ഇതാണ് സിപിഎം എന്ന പാർട്ടിയുടെ രാഷ്ട്രീയ മര്യാദ. ഏരിയ സെക്രട്ടറി അടക്കമുള്ള ഉന്നത നേതാക്കൾ പറഞ്ഞ വാക്കിന് എന്തു വില? സിപിഎം നേതാക്കളുടെ വാക്കിന് ഡിവൈഎഫ്ഐ പ്രസ്ഥാനം എത്രമാത്രം വില നൽകുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്. 
എന്നിട്ട്, കോൺഗ്രസ് അക്രമം നടത്തുന്നു എന്നാണ് പ്രചരണം.. ഞങ്ങളിതിനെ രാഷ്ട്രീയപരമായും നിയമപരമായും ജനാധിപത്യത്തിന്റെ മാർഗത്തിൽ നേരിടും.. കോൺഗ്രസിനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്നത് നിങ്ങളുടെ വ്യാമോഹമാണ്.

 

Latest News

രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്നു; ലൈസൻസ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ഫയർ ഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു | heavy fire in pattom tvm

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

‘BJP എക്ലാസ് മണ്ഡലത്തിൽ ചെലവഴിച്ചത് നാലരക്കോടി വീതം, നടന്നത് വൻതട്ടിപ്പ്’; ഗുരുതര വെളിപ്പെടുത്തലുമായി PC ജോർജ് | bjp-leader-pc-george-serious-revelation-on-party-fund-utilisation

‘ഇമ്മാതിരി തള്ള് തള്ളരുത്’; എ എ റഹീമിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies