ന്യൂഡല്‍ഹി: മറ്റു രോഗങ്ങളുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്‌സിന്റെ മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്രം. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രം ഇല്ലാതെ തന്നെ മുന്‍കരുതല്‍ ഡോസ് നല്‍കാമെന്ന് യോഗത്തില്‍ തീരുമാനമായി. എന്നാൽ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് തങ്ങളുടെ ഡോക്ടറുമായി സംസാരിക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായവും സഹജ അസുഖങ്ങളുമുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെങ്കിലും ഡോക്ടറുടെ ഉപദേശം തേടണമെന്ന് ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെയും ബൂസ്റ്റർ ഡോസിന് മുൻഗണന നൽകുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ നിർദേശം നൽകി. എന്നാൽ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞാൽ മാത്രം ബൂസ്റ്റർ നൽകിയാൽ മതിയെന്നും പറഞ്ഞു.
പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും രോഗങ്ങളുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കഴിയുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
















