തിരുവനന്തപുരം: അനുവാദമില്ലാതെ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ അനുപമയ്ക്ക് അനുകൂല നടപടിയുമായി കോടതി. ദത്തെടുക്കല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം ജില്ലാ കുടുംബ കോടതിയാണ് തുടർ നടപടികൾ സ്റ്റേ ചെയ്‌തത്. തുടര്‍നടപടികള്‍ അറിയിക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി പോലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും.
ദത്ത് നടപടികൾ സ്റ്റേ ചെയ്‌ത കോടതി ഉത്തരവിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. നവംബർ ഒന്നിന് കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ ചൂണ്ടിക്കാട്ടി. കുഞ്ഞാണ് ഞങ്ങൾക്ക് വലുത്. തുടരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കൾക്ക് കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്. സർക്കാർ നിലപാടാണ് ഇതിന് കാരണം. കുഞ്ഞിൻ്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















