കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതികളായ അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജുൻ ആയങ്കിയ് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ടി പി കേസിലെ പ്രതികൾക്ക് സ്വർണ്ണക്കള്ളക്കടത്തിൽ ഉള്ള പങ്കാളിത്തം കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിൽ എത്താനാണ് നിർദ്ദേശം. ഇവരുടെ സഹായം സ്വർണ്ണം തട്ടിയെടുക്കുന്നതിൽ അടക്കം ലഭിച്ചന്നും ലാഭംവിഹിതം നൽകിയിട്ടുണ്ടെന്നും അർജുൻ മൊഴി നൽകിയിരുന്നു.