Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മന്ത്രി ഗണേശാ! ഡ്രൈവിംഗ് സീറ്റിലെ ചൂട് എത്രയാണെന്ന് അളന്നു നോക്കുമോ?: KSRTC ഡ്രൈവര്‍ അനുഭവിക്കുന്ന ദുരിതം മന്ത്രിക്കറിയുമോ ?: യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളുടെ ഒരുക്കണം, പക്ഷെ, ജീവനക്കാരുടെ ദുരിതം കാണാതെ പോകരുത്

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Apr 12, 2024, 11:30 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി.

ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭകഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു.

വൃത്തിഹീനവും, ടോയ്‌ലറ്റ് സൗകര്യവും ഇല്ലാത്ത ഹോട്ടലുകളെ ലിസ്റ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. പകരം ഹോട്ടലുകള്‍ കണ്ടെത്താന്‍ തീരുമാനിച്ചെങ്കിലും ഈ നടപടിയില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടാകുമെന്ന സംശയം ബലപ്പെട്ടു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍. പുതിയ ഹോട്ടലുകള്‍ വരുന്നതോടെ നല്ല ഭക്ഷണവും, വൃത്തിയുള്ള ചുറ്റുപാടും, ടോയ്‌ലെറ്റ് സംവിധാനവും ഉണ്ടാകുമെന്ന ആശ്വാസം യാത്രക്കാര്‍ക്കുണ്ടാകും.

അതേസമയം, ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്കും, കണ്ടക്ടര്‍ക്കും എന്തെങ്കിലും ആശ്വാസമോ ആുകൂല്യമോ നല്‍കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതല്ലേ. ഇത്രയും യാത്രക്കാരുമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഇരിക്കുന്നത്, എഞ്ചിനില്‍ നിന്നു വരുന്ന ചൂടും ഇടുങ്ങിയ സ്ഥലത്തുമാണ്. നേരിട്ടടിക്കുന്ന വെയിലില്‍ നിന്നും രക്ഷനേടാന്‍ എന്താണുളളത്. അന്തരീക്ഷത്തിലെ ചൂടും എഞ്ചിനില്‍ നിന്നുണ്ടാകുന്ന ചൂടുമേറ്റ് ഒറ്റയിരുപ്പില്‍ കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്യേണ്ടി വരുന്ന ഡ്രൈവര്‍മാരുടെ അവസ്ഥയെ കുറിച്ച് മന്ത്രിയും പരിവാരങ്ങളും ചിന്തിച്ചു നോക്കണം.

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

എസിയുമിട്ട്, പുറകില്‍ ചാരിയിരുന്ന് കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റിയെന്നു വരില്ല, ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍. ബസ്റ്റാന്റിലെ പൈപ്പില്‍ നിന്നും എടുക്കുന്നതോ, വീട്ടില്‍ നിന്നും കൊണ്ടു വരുന്ന വെള്ളമോ കുപ്പിയിലുണ്ടാകും. ഒന്നു തൊണ്ടപോലും നനയ്ക്കാന്‍ കഴിയാതെ, തിരക്കുള്ള റോഡുകളില്‍ കൈ-മെയ് അഭ്യാസമാണ് ഡ്രൈവര്‍മാര്‍ നടത്തുന്നത്. ചുമയ്ക്കുമ്പോള്‍ ഉണ്ടാകുന്ന കഫം തുപ്പാന്‍ പോലും കഴിയാതെ മണിക്കൂറുകളോളം വായില്‍ വെയ്‌ക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നുണ്ട്.

എവിടെയെങ്കിലും വണ്ടി ഒതുക്കുമ്പോഴാണ് കിട്ടുന്ന അല്‍പ്പം സമയത്തില്‍ കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്നതും, നടുവ് നിവര്‍ത്തുന്നതും. സീറ്റിനടിയില്‍ ഇരിക്കുന്ന കുപ്പിയിലെ വെള്ളം അപ്പോഴേക്കും എഞ്ചിന്റെ ചൂടേറ്റ് തിളച്ചിട്ടുണ്ടാകും. ആ വെള്ളമാണ് കൊടും ചൂടിലും ഇവര്‍ കുടിക്കുന്നതെന്ന് മന്ത്രിക്കറിയാമോ. പൊടിയും, പുകയും ശ്വസിച്ച് സ്റ്റിയറിംഗ് പിടിക്കുന്ന ഡ്രൈവര്‍മാരുടെ സീറ്റിനടുത്തുള്ള ഊഷ്മാവ് ഒന്ന് അളന്നു നോക്കിയാല്‍ മനസ്സിലാകും.

എത്ര ഡിഗ്രി ചൂടിലാണ് ഇവര്‍ ജോലി ചെയ്യുന്നതെന്ന്. കെ.എസ്.ആര്‍.ടി.സിയില്‍ ഏറ്റവും കൂടുതല്‍ ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവര്‍മാര്‍ക്കാണ്. അതെന്തു കൊണ്ടാണെന്ന് മനസ്സിലാകണണെങ്കില്‍ ഡ്രൈവര്‍മാരുടെ സീറ്റില്‍ അരമണിക്കൂര്‍ ഇരുന്ന് വളയം പിടിച്ചു നോക്കണം. യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ അതിഥികള്‍ തന്നെയാണ്. സംശയമില്ല. പക്ഷെ, അതിഥികളെ കൃത്യമായും സുരക്ഷിതമായും എത്തിക്കുന്ന ജീവനക്കാര്‍ക്കും വേണം പ്രാധാന്യം.

അത് നല്‍കുന്നുണ്ടോ എന്നാണ് പ്രധാന ചോദ്യം. ജീവനക്കാരുടെ സ്‌റ്റേ റൂമുകള്‍ മന്ത്രി കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത്തരം ഒരു സ്‌റ്റേ റൂമില്‍ ഒരു രാത്രി കിടന്നു നോക്കണം. ഇത്, ചലഞ്ചൊന്നുമല്ല, മനസ്സിലാക്കാന്‍ വേണ്ടിയാണ്. യാത്രക്കാര്‍ക്കു വേണ്ടി ഹോട്ടലുകളും, സ്‌നാക്‌സും, വെള്ളവും നല്‍കാന്‍ തീരുാനിച്ച മന്ത്രി അഭിനന്ദനം അര്‍ഹിക്കുമ്പോള്‍ തന്നെ, ജീവനക്കാരോട് കാണിക്കുന്ന നെറികേടിന് വിമര്‍ശനവും അര്‍ഹിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി ഉയര്‍ച്ചയിലേക്കെത്തണമെങ്കില്‍ സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുണ്ടാകണം. നല്ല ചുറ്റു പാടുണ്ടാകണം. കൃത്യമായി ജോലി ചെയ്യാനും ചെയ്യിക്കാനും കഴിയണം. ഇതൊക്കെ കൊണ്ടുവരാന്‍ ഗണേഷ്‌കുമാറിന് കഴിയുമെന്നു തന്നെയാണ് വിശ്വാസം. ജീവനക്കാരുടെ പ്രശ്‌നങ്ങളെ ആദ്യം അഭിമുഖീകരിക്കുകയും അത് പരിഹരിക്കുകയും ചെയ്താല്‍ കെ.എസ്.ആര്‍.ടി.സിയിലെ പകുതി പ്രശ്‌നം മാറി എന്നാണ് അര്‍ത്ഥം.

Tags: BAN KSRTC LONG ROOT HOTELSKSRTC STAFF AND WORKERSMINISTER GANESHKUMAR

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies