Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഓട്ടോറിക്ഷ മുതൽ ബി എം ഡബ്ല്യൂ വരെ ഇവിടെയിറക്കാം: നല്ലൊരു സൺ സെറ്റും കണ്ടു മടങ്ങാം; വരുന്നില്ലേ?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 16, 2024, 12:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാ യാത്രകളും ഒരു പോലെയായിരിക്കില്ല. അത് പോലെ ഒരേ സ്ഥലത്തു തന്നെ വീണ്ടും പോയാലും അവിടെല്ലാം പഴയതു പോലെയാകില്ല. എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാകും. ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും നടക്കുന്നില്ല, എല്ലാ ദിവസവും ഒരുപോലെയാണ് എന്ന് പറയുമ്പോഴും ചെറിയ മാറ്റങ്ങൾ നടക്കുന്നുണ്ടാകും. അത് പോലെ ഓരോ യാത്രകളും നിങ്ങളെ ഓരോ മാറ്റങ്ങളിലേക്കാകും കൊണ്ട് ചെന്നെത്തിക്കുന്നത്.

യാത്ര ഒരുപാടു ഇഷ്ടപ്പെടുന്നവരും, യാത്ര പോകുവാൻ വല്യ താത്പര്യമില്ലാത്ത വ്യക്തികളും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന സ്ഥലമാണ് ബീച്ച്. കടല് കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണല്ലേ ഉള്ളത്? സ്ട്രെസ് കൂടുമ്പോൾ കടലോ, അരുവികളോ കാണുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഏത് ദുഃഖത്തെയും തണുപ്പിക്കാൻ ഉതകുന്ന മറുമരുന്നുകൾ കടൽ തിരകളുടെ പക്കലുണ്ട്. പക്ഷെ എപ്പോഴും ഒരേ ബീച്ചുകളിലേക്ക് പോയാൽ ചിലർക്കെങ്കിലും മടുക്കാതെയിരിക്കില്ല. വിരസമാക്കാത്ത ചില ബീച്ചുകൾ പരിചയപ്പെട്ടാലോ?

മുഴുപ്പിലങ്ങാട് 

കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴുപ്പിലങ്ങാട്. ഏതാണ്ട് നാലുകിലോമീറ്റർ ദൂരത്തോളം കടലോരത്തുകൂടി വണ്ടിയോടിക്കാം. ഓട്ടോറിക്ഷ മുതൽ ബി എം ഡബ്ല്യൂ വരെ ധൈര്യമായി മുഴുപ്പിലങ്ങാട് ബീച്ചിൽ ഇറക്കാം. താഴ്ന്നു പോകില്ല. പാറകൾ കുറച്ചുമാറി അതിരിടുന്നതിനാൽ കടൽ പ്രക്ഷുബ്ധമാകുന്നില്ല.

ആഴം കുറഞ്ഞ ബീച്ചിൽ സുരക്ഷിതമായി കുളിക്കുകയും ചെയ്യാമെന്നത് പ്രത്യേകതയാണ്. ബീച്ചിനോടു ചേർന്ന വഴിയിലൂടെ, തെങ്ങിൻതോപ്പുകളുടെ തണലേറ്റ് ഡ്രൈവ് ചെയ്യുന്നതും രസകരം. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ഇതാണെന്നും അവകാശവാദമുണ്ട്. പക്ഷികളുടെയും പറുദീസയാണ് മുഴുപ്പിലങ്ങാട്.

ReadAlso:

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

സൂഫി സന്യാസിയുടെ ഐതിഹ്യമുള്ള താഴ്‌വര: കശ്മീരിലെ ദൂദ്‌പഥ്രിയിലേക്ക് ഒരു യാത്ര

അമിത വേഗത്തിൽ വണ്ടിയോടിക്കരുത്. ആരും നിയന്ത്രിക്കാനില്ലാത്തതിനാൽ മറ്റുവാഹനങ്ങളുമായി കൂട്ടിയിടി ഉണ്ടാവാറുണ്ട്. ശ്രദ്ധിച്ചു വണ്ടിയോടിക്കുക. ഉപ്പുവെള്ളം കയറുന്നതിനാൽ ഡ്രൈവ് കഴിഞ്ഞാലുടനെ നല്ലൊരു സർവീസ് സെന്ററിൽ ചെന്നു വാട്ടർ സർവീസ് നിർബന്ധമായും നടത്തുക.

ധർമടം

കടലോരത്തെക്കാൾ കടലിലെ ഒരു ദ്വീപ് ആണ് ധർമടത്തിന്റെ പ്രത്യേകത. വൈകിട്ട് കാക്കത്തുരുത്ത് എന്ന ദ്വീപ് മനോഹാരിയാകും . പക്ഷിക്കൂട്ടങ്ങൾ ദ്വീപിലേക്കു ചേക്കേറുന്ന കാഴ്ച അതിമനോഹരമാണ്. വേലിയിറക്കത്തിൽ കാക്കത്തുരുത്തിലേക്കു നടന്നു പോകാം.പൊതുവേ ആഴം കുറഞ്ഞ കടലോരമാണ് ധർമടത്തുള്ളത്. മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് അടുത്തുതന്നെയുണ്ട്. അവിടെയൊരു ഡ്രൈവ് കഴിഞ്ഞ് സായാഹ്നമാസ്വദിക്കാൻ ധർമടം ദ്വീപിലെത്തുകയാണു നല്ലത്. ശാന്തമായ കടലിൽ കുളിക്കാം. ചെങ്കൽ പാറക്കുട്ടങ്ങളുടെ മനോഹാരിതയിൽ ഫോട്ടോസ് എടുക്കാം. സൺ സെറ്റ് കാണാം.

കാക്കത്തുരുത്തിലേക്കു നടക്കുകയാണെങ്കിൽ നാട്ടുകാരുടെ സഹായം തേടണം. പലയിടത്തും ആഴം വ്യത്യസ്തമാണ്. പാറക്കൂട്ടങ്ങൾക്കപ്പുറത്ത് കുളിക്കാനിറങ്ങരുത്.

വർക്കല

കേരളത്തിൽ അധികമൊന്നും കാണാത്തൊരു പ്രകൃതിയാണ് വർക്കല ബീച്ചിനുള്ളത്.ഒരു കുന്നിറക്കത്തിലാണ് ബീച്ച്. ഉയരത്തിൽനിന്നു കടലോരത്തിന്റെ ഭംഗിയാസ്വദിക്കാമെന്നതാണു പ്രത്യേകത.

കടലിലെ കുളി അത്ര കണ്ടു സുരക്ഷിതമല്ല. ഭംഗിയാസ്വദിച്ചു, കാറ്റേറ്റ് ആ കുന്നിൻമുകളിൽ നിൽക്കുകയാണു രസകരം. രണ്ടായിരം വർഷം പഴക്കമുള്ള ഒരു ക്ഷേത്രം ഇവിടെയുണ്ട്. ശ്രീനാരായണഗുരു സ്ഥാപിച്ച് ശിവഗിരി മഠവുമുണ്ട്. കുന്നിൻമുകളിൽ ചിലയിടങ്ങളിൽ അതിർത്തിവേലികൾ ഇല്ല. സൂക്ഷിച്ച് നിൽക്കണം.

കണ്ണമാലി

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിൽ മുട്ടിനു മുട്ടിന് കടലോരമുണ്ട്. പ്രസിദ്ധമായ ഫോർട്ടുകൊച്ചി മുതൽ മുനന്പം വരെ കൊച്ചുകൊച്ചു കടലോരങ്ങൾ ഉണ്ടെങ്കിലും കൊച്ചിയിലെ അധികമാരും അറിയൊത്തൊരു ബീച്ചാണ് കണ്ണമാലിയിലേത്. കൊച്ചിയിലെ ഡ്രൈവ് ഇൻ ബീച്ച് ആണ് കണ്ണമാലി. അധികം ദൂരമില്ലെങ്കിലും വണ്ടിയിറക്കി ഒന്നോടിക്കാം. ഏകദേശം നൂറുമീറ്റർ ദൂരത്തിൽ കടൽ ഉള്ളിലേക്കു കയറിക്കിടക്കുന്ന കണ്ണമാലിയിൽ കൊച്ചുകുട്ടികൾക്കടക്കം ധൈര്യമായി കുളിക്കാം.

കടലോരം മാത്രമേ ഉറച്ചതുള്ളൂ. അങ്ങോട്ടുള്ള വഴി പൂഴി നിറഞ്ഞതാണ്. വണ്ടിയിറക്കുന്പോൾ ഇതു കണക്കിലെടുക്കണം. ഒന്നു നടന്നു നോക്കി ആഴം കണക്കാക്കിയിട്ടുവേണം വാഹനം വെള്ളത്തിലിറങ്ങാൻ. കുറച്ചുദൂരം കഴിഞ്ഞാൽ പെട്ടെന്ന് ആഴം കൂടുന്ന കടലാണിവിടെ.

ബേക്കൽ

പിന്നിൽ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട. ശാന്തമായ തിരമാലകൾ. ആഴം കുറഞ്ഞ കടലോരം. ഇതൊക്കെയാണ് ബേക്കൽ കടൽ തീരത്തെ വ്യത്യസ്തമാക്കുന്നത്. ടൂറിസം വകുപ്പിന്റെ ഉദ്യാനം തൊട്ടടുത്തുണ്ട്. അതിനാൽ കടലിലെ കുളി കഴിഞ്ഞ് ഉപ്പുവെള്ളം കഴുകിക്കളയാൻ ബാത്ത് റൂം സൌകര്യമുണ്ട് എന്നത് മെച്ചം. ബേക്കൽ കോട്ടയുടെ കിളിവാതിലിലൂടെ കാണാം ഈ കടൽ സുന്ദരിയെ. ഏറെ ദൂരം ഏതാണ്ട് വിജനമായിട്ടാണ് ബീച്ച് കിടക്കുന്നത്. വൃത്തിയിലും മുൻപന്തിയിലാണ് ബേക്കൽ ബീച്ച്

Tags: BEACHESBEST BEACHES IN KERALASUMMER SPOTS

Latest News

ഡേറ്റിംഗ് ആപ്പ് കെണി:25 കാരിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു, രണ്ടുപേർക്കെതിരെ കേസ്

മന്ത്രിസഭായോഗത്തിൽ ധന- ആരോഗ്യ വകുപ്പ് മന്ത്രിമാർ തമ്മിൽ വാക്കേറ്റം?

മന്ത്രിക്കെതിരെ ഉയർന്നത് അനാവശ്യ വിവാദം; വേടന്‍

ഹരിയാന കള്ളവോട്ട് വിവാദം:’ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള’ 22 പേരിൽ ഒരാൾ 2022-ൽ മരിച്ചയാൾ; വെളിപ്പെടുത്തലുമായി ബന്ധുക്കൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies