Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ശ്രീ പത്‌നാഭന്റെ പൈങ്കുനി ഉത്സവവും വേലകളിയും: ക്ഷേത്രകലയായ വേലകളിയുടെ ചരിത്രം അറിയാമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2024, 12:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആയോധന കലയുടെ സ്വഭാവമുള്ള കേരളത്തിലെ ഒരു ആചാരപരമായ നൃത്തമാണ് വേലകളി. ഇത് കേരളത്തിലെ ക്ഷേത്രകലകളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് പ്രധാന ഉത്സവങ്ങളില്‍ ഒന്നായ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും വേലകളി നടത്തും. ഇന്നലെയായിരുന്നു ഈ വര്‍ഷത്തെ വേലകളി നടന്നത്. വേലകളി നര്‍ത്തകര്‍ പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായാണ് ഈ അനുഷ്ഠാന കലാരൂപം നടത്തുന്നതെന്നാണ് ഐതിഹ്യം.

ഈ ഉത്സവ വേളയില്‍ പാണ്ഡവരുടെ പ്രതിഷ്ഠകള്‍ ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിക്കുന്നു, ഐതിഹ്യപ്രകാരം, പാണ്ഡവര്‍ അവരുടെ അജ്ഞാതവാസകാലത്ത് ക്ഷേത്രപരിസരത്തുള്ള അനന്തന്‍ കടവില്‍ കുറച്ചുകാലം താമസിച്ചിരുന്നു. ഇവിടെ വെച്ച് കൗരവരുമായി യുദ്ധത്തിലേര്‍പ്പെടുന്നതിന്റെ കലാരചനയാണ് വേലകളിയുടെ ഇതിവൃത്തം. വേലകളിയുടെ ഉത്ഭവസ്ഥാനം അമ്പലപ്പുഴയിലാണെന്ന് പറയപ്പെടുന്നു.

വേലകളിയുടെ മരായുധങ്ങളും വേഷവിധാനങ്ങളും രൂപപ്പെടുത്തുന്നതില്‍ കളരിപ്പയറ്റിലെ വിപുലമായ വേഷവിധാനങ്ങളും വാളുകളും പരിചകളും മാതൃകയായി ഉപയോഗിക്കുന്നു. പരമ്പരാഗത ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് കലാരൂപം അരങ്ങേറുന്നത്. നര്‍ത്തകര്‍ ചുവന്ന തലപ്പാവും പഴയ സൈനികരുടെ വസ്ത്രങ്ങളും ധരിച്ചാണ് കലാരൂപം അവതരിപ്പിക്കുന്നത്.

വേലകളിയുടെ ചരിത്രം

ReadAlso:

കന്നഡ ഭാഷ തമിഴില്‍ നിന്നുമാണോ ഉത്ഭവിച്ചത്? നിലവില്‍ കമല്‍ഹാസന്‍ പറഞ്ഞ ഭാഷാകാര്യം പ്രശ്‌നമാക്കേണ്ടതുണ്ടോ, ഈ വിഷയം പുതിയ ചിത്രം തഗ്ഗ് ലൈഫിനെ എങ്ങനെ ബാധിക്കും

ആരാണ് വേടന്റെ അമ്മ ?; ശ്രീലങ്കന്‍ പുലിയുമായി ബന്ധമുണ്ടോ അവര്‍ക്ക് ?; വേടനെ കരയിച്ച സമ്മാനം നല്‍കിയ മെഹ്റൂജയുമായി ചിത്രയ്ക്കുള്ള ബന്ധമെന്ത് ?

ഉദ്ഭവം 42 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്: ആയുസ്സ് 100 വര്‍ഷം വരെ ; ഈ അപൂര്‍വ്വ മത്സ്യം ഏതെന്ന് അറിയോ?

കിലി പോള്‍ ആരാണ്?: ടാന്‍സാനിയയില്‍ നിന്നും മലയാളികളുടെ ഹൃദയം കീഴടക്കിയ ഉണ്ണിയേട്ടനോ ?;

സ്വരാജിന്റെ ഗുണ-ദോഷങ്ങള്‍ക്ക് മാര്‍ക്കിട്ട് സോഷ്യല്‍ മീഡിയ ?: ക്യാപിറ്റല്‍ പണിഷ്‌മെന്റിനെതിരേ വി.എസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി ?; അമ്മയോടുള്ള സ്‌നേഹം വെളിപ്പെടുത്തി പി.കെ. ശ്രീമതി

അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക. ഇതൊരു അനുഷ്ാന കലയാണ്. മധ്യകാലഘട്ടത്തിലെ നായര്‍ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാര്‍ വേഗത്തില്‍ ചുവടുവെക്കുകയും മെയ്വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാള്‍ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉത്ഭവം. മാത്തൂര്‍ പണിക്കര്‍ എന്ന ചെമ്പകശ്ശേരി പടയുടെ പടനായകനാണ് ഭടന്മാരുടെയും ജനങ്ങളുടെയും പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കാനായി ഈ കലാരൂപം ആവിഷ്‌കരിച്ചത്.

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വര്‍ഷംതോറും നടക്കുന്ന ഉത്സവത്തിന്റെ ഒരു പ്രധാന ഇനമാണ് വേലകളി. തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തില്‍ തിരുവുത്സവത്തോടനുബന്ധിച്ചു വര്‍ഷങ്ങളായി നടന്നുവരുന്നചടങ്ങാണ് വേലകളി. ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിലും വേലകളി ഒരു ആചാരമായി നടന്നുവരുന്നുണ്ട്. കുട്ടികളാണ് അവിടെ വേലകളി അഭ്യസിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട്. തെക്കും ഭാഗം വടക്കും ഭാഗം എന്ന് രണ്ടു സംഘങ്ങളായി അവിടെ വേലകളി ആശാന്മാര്‍ കുട്ടികളെ വേലകളി പഠിപ്പിക്കുന്നു.

ചിറക്കടവ് ശ്രീ മഹാദേവന്റെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഏഴാം ഉത്സവത്തിന് തെക്കും ഭാഗത്തുള്ള വേലകളി സംഘവും എട്ടാം ഉത്സവത്തിന്റെ അന്ന് വടക്കും ഭാഗത്തുള്ള വേലകളി സംഘവും അരങ്ങേറുന്നു. ഒന്‍പതും പത്തും ഉത്സവങ്ങളായ പള്ളിവേട്ടക്കും ആറാട്ടിനും രണ്ടു സംഘങ്ങളും ചേര്‍ന്ന് കൂടിവേല നടത്തുന്നു. ശ്രീ മഹാദേവന്റെ ആറാട്ടുകടവില്‍ അവതരിപ്പിക്കുന്ന വേലകളി പ്രസിദ്ധമാണ്. അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളര്‍കോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പടയാളികള്‍ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു.

മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകര്‍. ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂര്‍ പണിക്കര്‍ക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികള്‍ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ക്കുമുന്നില്‍ വേലകളി അവതരിപ്പിച്ചിരുന്നു.

ഐതിഹ്യം

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ച ശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കു കയറി കളിതുടങ്ങി. അപ്പോള്‍ അതുവഴി കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി. കേരളീയരെ ഒന്നടങ്കം കൃഷ്ണഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികള്‍ കളിയില്‍ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിന്റെയും താമര ഇലയുടെയും സ്ഥാനത്ത് അവയോട് സാമ്യമുള്ള ചുരികയും പരിചയും ഉപയോഗിച്ചു തുടങ്ങി. ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയില്‍ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി. കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്റെ ആവിഷ്‌കരണമാണ് വേലകളിയെന്നാണ് ഐതിഹ്യം.

ഉത്ഭവം

ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമര്‍ത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി കളരിപ്പയറ്റിനെ ഒന്നു പരിഷ്‌കരിച്ച് ഉത്സവകാലത്ത് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. പണ്ടുകാലത്ത് അമ്പലപ്പുഴ ഉത്സവത്തിന് എട്ടുവേലയും എട്ടുപടയണിയുമായിരുന്നു പതിവ്. പടയണിയുടെ എണ്ണം കുറഞ്ഞെങ്കിലും എട്ടുദിവസത്തെ വേലകളി ഇപ്പോഴുമുണ്ട്. വേലകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റില്‍ നിന്ന് കടംകൊണ്ടതാണ്.

അവതരണം

കളിക്കാര്‍ മുട്ടിനു മുകളില്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതു കൈയ്യില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും, പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനായി കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടു നടക്കാറുണ്ടായിരുന്നു.

വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകില്‍, കൊമ്പ്, കുറുങ്കുഴല്‍, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കുന്നു. വേലതകില്‍ വാദ്യമേളത്തിന് ഉപയോഗിക്കുന്നതു കൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് ഒരു വാദമുണ്ട്. ഒരു മണിക്കൂറോളം ചെറിയൊരു യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന്നതാണീ കളി. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.

വേഷവിധാനം

കളിക്കാര്‍ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാര്‍ത്തുന്നു. കരിയെഴുതി കണ്ണിമകള്‍ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങള്‍ ചാര്‍ത്തും. പളുങ്കുമണികള്‍ കോര്‍ത്തുകെട്ടിയ ”കൊരലാരം” മാറത്ത് ചാര്‍ത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു റിബണ്‍ കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളികുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ചതും, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളില്‍ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ളതുമായ മുക്കോണ്‍ അരയില്‍ പുറകിലായി കെട്ടും.

അഭ്യാസരീതി

പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുക. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ് വഴക്കം സിദ്ധിക്കാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു. കളരി കെട്ടി ഓരോ കരയില്‍ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂര്‍ കുടുംബത്തിലുമായിരുന്നു കളരികള്‍. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകള്‍ മുഴുവനും രാജാവ് വഹിച്ചിരുന്നു.

താളങ്ങളും ചുവടുകളും

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയില്‍ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിര്‍പക്ഷം അറിയാതിരിക്കാന്‍ വാദ്യമേളങ്ങളിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. മുറിയടന്ത (ഒരു താളം) മുഴങ്ങിയാല്‍ വേഗത്തിലുള്ള ചലനവും അടന്തയായാല്‍ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ പഞ്ചാരി എന്ന താളം മുഴങ്ങും. പിന്‍തിരിഞ്ഞ് ഓടാന്‍ ആ താളം വേലകളി ഓര്‍മ്മപ്പെടുത്തുന്നു.

വലിയ സാഹിത്യഭംഗിയില്ലാത്ത താളപ്രധാനമായ പാട്ടാണ് പാടുന്നത്. യുദ്ധമുറയിലുള്ള കാല്‍വയ്പ്, ഇടത് കൈയില്‍ പരിച, വലതില്‍ ചെറിയ വാളും. കൊടിപിടിച്ചിട്ടുള്ള കുറേപ്പേര്‍ കാണും. പക്ഷിമൃഗങ്ങളുടെ രൂപം പിടിച്ചു കൊണ്ട് നടക്കുന്ന ചില ആളുകളും രംഗത്ത് ഉണ്ടാവും. താളത്തിനൊത്താണ് കളി. പല യുദ്ധമുറകളും ഇതില്‍ കാണും. അതിയായ അര്‍പ്പണവും തുടര്‍ച്ചയായ പരിശീലനവും ഈ കലാരൂപത്തിന് ആവശ്യമാണ്. കളരിപ്പയറ്റില്‍ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാല്‍ വേലകളിയുടെ ചുവടുകളില്‍ വ്യത്യാസമുണ്ട്.

കുളത്തില്‍ വേല

ക്ഷേത്രകുളത്തിലെ നടകളില്‍ അണിനിരന്ന് നൃത്തം ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന എല്ലാക്ഷേത്രങ്ങളിലും കുളത്തില്‍ വേല പതിവുണ്ട്.ഹരിപ്പാട് ശ്രീസുബ്രഹ്‌മണ്യ സ്വാമി മഹാക്ഷേത്രത്തില്‍ കുളത്തില്‍ വേല കളിക്കാനായി കിഴക്കേനടയില്‍ ഒരു കുളം ഉണ്ട്.അതിനെ വേലകുളം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്ര കുളത്തിന്റെ പടികളില്‍ ഇറങ്ങി നൃത്തം കളിക്കുമ്പോള്‍ വേലകളിക്കുന്നവരുടെ നിഴല്‍ വെള്ളത്തില്‍ പ്രതിഫലിക്കുന്നു.

ഓച്ചിറ വേലകളി

ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന അനുഷ്ഠാനകലയാണ് ഓച്ചിറ വേലകളി. ഇതിനും അമ്പലപ്പുഴ വേലകളിയുമായി സാമ്യം ഉണ്ട്. യുദ്ധസ്മരണയുണര്‍ത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിന്റെയോ ശക്തിപരീക്ഷണത്തിന്റെയോ ഭാഗമായിരുന്നിരിക്കാം. മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്. ഇന്ന് ക്ഷേത്ര അവകാശികളായ 52 കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്.

വേലകളി നശിച്ചുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ്. എന്നാല്‍ ഇന്നും അത് അവതരിപ്പിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളും പ്രൊഫഷണല്‍ ട്രൂപ്പുകളും ഉണ്ട്. ഇത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ വിലപ്പെട്ട ഭാഗമാണ്. പ്തമനാഭ സ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ പ്രധാന ഐറ്റമാണ് വേലകളി.

കേരളത്തില്‍ ഇന്നും വേലകളി പ്രധാന്യത്തോടെ നടക്കുന്ന പ്രമുഖക്ഷേത്രങ്ങള്‍ ഇവയാണ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
പത്തനംതിട്ട തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം (മീനഭരണി വേലകളി)
കടമ്മനിട്ട ഭഗവതി ക്ഷേത്രം
ശര്‍ഗ്കാവ് ദേവി ക്ഷേത്രം വെണ്‍മണി, ആലപ്പുഴ
നീര്‍വിളാകം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
വാഴപ്പള്ളി മഹാക്ഷേത്രം
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
തകഴി ശ്രീ ധര്‍മശാസ്താക്ഷേത്രം
ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം
തിരുനക്കര മഹാദേവക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം
തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
മങ്കൊമ്പ് ദേവീക്ഷേത്രം
മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം
ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രം
പാണ്ഡവര്‍കാവ്
ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രം
തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം
കുടശ്ശനാട് മഹാദേവര്‍ ക്ഷേത്രം
കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം
ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം
തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം
നീലംപേരൂര്‍ ക്ഷേത്രം
വേലോര്‍വട്ടം മഹാദേവ ക്ഷേത്രം
മുരിങ്ങമംഗലം ശ്രീ മഹാദേവര്‍ ക്ഷേത്രം
രക്തകണ്ഠ സ്വാമി ക്ഷേത്രം
വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം
ചിറവം മുട്ടം മഹാദേവക്ഷേത്രം
ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം
പനച്ചിക്കാട് ക്ഷേത്രം
പുലിയന്നൂര്‍ മഹാദേവക്ഷേത്രം
രാമപുരം ഭരണിക്കാവ് ദേവി ക്ഷേത്രം , കായംകുളം
പന്തളം മഹാദേവര്‍ ക്ഷേത്രം
കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം

 

 

Tags: AMBALAPPUZHA SREEKRISHNA TEMPLESREE PADMANABHA SWAMI TEMPLEPAINGUNI FESTIVALVELAKALI

Latest News

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

കേരളത്തിലെ എല്ലാ ഹാജിമാരും അറഫ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.