മദ്യപാനികളേ ഇതിലേ:ഇങ്ങനെ ഒക്കെ അടിച്ചാ മതിയോ

മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണെന്ന് എല്ലാവർക്കും അറിയാം അത് ഇനി ഞാൻ ആയിട്ട് പറയുന്നില്ല .എന്നാൽ ഏതൊക്കെ മദ്യം ആണ് ആരോഗ്യത്തിന് ഹാനികരം എത്ര പെഗ് വരെ കഴിക്കാം ഇത് ശരീരത്തെ എങ്ങനെ ഒക്കെ ബാധിക്കുന്നു ,എത്ര മണിക്കൂർ വരെ ശരീരത്തിൽ മദ്യത്തിന്റെ അംശം കാണും എന്നൊക്കെ ഒന്ന് നോക്കാം … ഒരു വ്യക്തി മദ്യപിച്ചു കഴിഞ്ഞാൽ എത്ര നേരം വരെ ആൽക്കഹോൾ അംശം ഉണ്ടെന്ന് നോക്കാം ഒരു വ്യക്തി മദ്യപിച്ചു കഴിഞ്ഞാൽ ആറ് മണിക്കൂർ വരെ ,,ശ്വാസം ,ഉമിനീർ മൂത്രം എന്നിവയിൽ 12 മുതൽ 24 മണിക്കൂർ വരെയും മുടിയിൽ 90 ദിവസം വരെ കാണും .ലഹരിപാനീയങ്ങളെ ബിയർ, വൈൻ അല്ലെങ്കിൽ വാറ്റിയെടുത്ത പാനീയ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അരി, ഹോപ്സ്, ധാന്യം അല്ലെങ്കിൽ മാൾട്ട് എന്നിവയിൽ നിന്നാണ് ബിയർ നിർമ്മിക്കുന്നത്. മുന്തിരി, ആപ്പിൾ, സരസഫലങ്ങൾ, ചെറി, അല്ലെങ്കിൽ പ്ലംസ് തുടങ്ങിയ പഴങ്ങളുടെ അഴുകൽ ഉപയോഗിച്ചാണ് വൈൻ നിർമ്മിക്കുന്നത്. വാറ്റിയെടുത്ത പാനീയങ്ങൾ ധാന്യങ്ങൾ, പഴങ്ങൾ, വിത്തുകൾ, കാണ്ഡം അല്ലെങ്കിൽ ഇലകൾ എന്നിങ്ങനെ വിവിധ സസ്യ വസ്തുക്കളിൽ നിന്നാണ് നിർമ്മിക്കുന്നത്.
ബിയർ: അരി, ഹോപ്‌സ്, ചോളം അല്ലെങ്കിൽ മാൾട്ട് എന്നിവയിൽ നിന്ന് നിർമ്മിച്ചതും സാധാരണയായി 2 മുതൽ 8 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.
വൈൻ: മുന്തിരി, ആപ്പിൾ, സരസഫലങ്ങൾ, ചെറി, അല്ലെങ്കിൽ പ്ലംസ് തുടങ്ങിയ പഴങ്ങളുടെ അഴുകലിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഫോർട്ടിഫൈ ചെയ്യാത്ത വൈനുകളിൽ സാധാരണയായി 8-14 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്, അതേസമയം ഫോർട്ടിഫൈഡ് വൈനുകളിൽ ഏകദേശം 18-21 ശതമാനമുണ്ട്.
വാറ്റിയെടുത്ത പാനീയങ്ങൾ: ധാന്യങ്ങൾ, പഴങ്ങൾ, വിത്തുകൾ, കാണ്ഡം അല്ലെങ്കിൽ ഇലകൾ എന്നിങ്ങനെ വിവിധ സസ്യ വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്നത്. അവ പഴകിയതും മറ്റ് വസ്തുക്കളുമായി ലയിക്കുന്നതുമായ വ്യത്യാസങ്ങളോടെ പുളിപ്പിച്ച് വാറ്റിയെടുക്കുന്നു.
പുളിപ്പിച്ച പാനീയങ്ങൾ.
പുളിപ്പിച്ച പാനീയങ്ങൾ പഞ്ചസാരയെ മദ്യമാക്കി മാറ്റാൻ യീസ്റ്റ് ചേർത്ത് അഴുകൽ പ്രക്രിയയിലൂടെ കടന്നുപോകുന്നവയാണ്. പുളിപ്പിച്ച പാനീയങ്ങളിൽ ഇവ ഉൾപ്പെടുന്നു:
സൈഡർ: പഴങ്ങൾ, പ്രധാനമായും ആപ്പിളുകൾ പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്.
വീഞ്ഞ്: സാധാരണയായി മുന്തിരി പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്.
ബിയർ: ബാർലി, ഹോപ്സ്, യീസ്റ്റ്, വെള്ളം തുടങ്ങിയ ധാന്യങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

രുചി, മണം, നിര്‍മാണ വസ്തുക്കള്‍, നിര്‍മാണരീതി തുടങ്ങിയവയെല്ലാം മദ്യത്തിൻെറ വില നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ചില ബ്രാന്‍ഡുകളുടെ വില കേട്ടാല്‍ തന്നെ നമ്മള്‍ കിക്കാകും.പഴക്കം കൂടുന്തോറും വീര്യവും വിലയും കൂടുന്ന വസ്തുവാണ് മദ്യം. എത്ര വില കൂടിയാലും ആളുകളുടെ മദ്യത്തിൻെറ ആവശ്യകത കുറയാറുമില്ല. നമ്മുടെ ഈ കൊച്ചു കേരളം തന്നെ അതിന് ഉദാഹരണമാണ്. ഉത്സവസീസണിലും മറ്റും മലയാളികള്‍ കടുച്ചുതീര്‍ക്കുന്ന മദ്യത്തിൻെറ വില കേട്ട് നാം ഞെട്ടിയിട്ടുണ്ട്. എന്നാല്‍ ലോകത്ത് ചില ബ്രാന്‍ഡുകളുടെ വില കേട്ടാല്‍ തന്നെ നമ്മള്‍ കിക്കാകും. രുചി, മണം, നിര്‍മാണ വസ്തുക്കള്‍, നിര്‍മാണരീതി തുടങ്ങിയവയെല്ലാം മദ്യത്തിൻെറ വില നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ലോകത്തിലെ അഞ്ചു മൂല്യമുള്ള മദ്യ ബ്രാന്‍ഡുകളും വിലയും ഒന്നു നോക്കാം.

10 ലക്ഷം രൂപ വിലവരുന്ന ഗ്ലെന്‍ഫിഡിച്ചിൻെറ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ പ്രധാന സവിശേഷത കാലപ്പഴക്കം തന്നെയാണ്. 50 വര്‍ഷം പഴക്കമുള്ള വിസ്‌കിയാണിത്. വര്‍ഷത്തില്‍ 50 കുപ്പി മാത്രമാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. അതിനാല്‍ തന്നെ പലപ്പോഴും ആവശ്യക്കാര്‍ക്ക് ലഭിക്കാറില്ലെന്നതാണു സത്യം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് പലര്‍ക്കും ഗ്ലെന്‍ഫിഡിച്ചിൻെറ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ലഭിക്കാറുള്ളത്. മദ്യ രാജക്കന്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള വിസ്‌കി ബ്രാന്‍ഡുകളില്‍ രണ്ടാമതാണ് ഗ്ലെന്‍ഫിഡിച്ച്.മക്കലന്‍ പുറത്തിറക്കുന്ന എറ്റവും മികച്ച വിസ്‌കി. ഇതുവരെ 40 കുപ്പി മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. 42.6 ശതമാനമാണ് ആല്‍ക്കഹോള്‍ അളവ്. 1926ലാണ് മദ്യം നിര്‍മിച്ചത്. വെള്ളം ഉപയോഗിക്കാതെ ഇരട്ടിമധുരം ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഒരു കുപ്പിക്ക് ഏകദേശം 55ലക്ഷം രൂപ വരുംലോകത്തിലെ ഏറ്റവും വീര്യമുള്ള വിസ്‌കികളിലൊന്ന്. 62 വര്‍ഷമാണ് കാലപ്പഴക്കം. ഇതുവരെ ലോകത്ത് രണ്ടു തവണ മാത്രമാണ് ലേലം ചെയ്യപ്പെട്ടത്. യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകൊണ്ടാണ് നിര്‍മാണം. ഒരു കുപ്പിക്ക് ഏകദേശം 1.45 കോടി രൂപ വില വരും. 12 കുപ്പികള്‍ മാത്രമാണ് ഈ ശ്രേണിയില്‍ നിര്‍മിക്കപ്പെട്ടത്. ഓരോ കുപ്പിക്കും പ്രത്യേക പേരും നമ്പറും ഒപ്പുമുണ്ട്. ഏറ്റവും അവസാനം നടന്ന ലേലത്തില്‍ കുപ്പി

വിറ്റുപോയത് 2.43 കോടി രൂപയ്ക്കാണ്.100 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ഹെൻറി 4 ദുഡോഗോണ്‍ ഹെറിറ്റേജ് ക്വനിയാക് ആ വിഭാഗത്തിലെ തന്നെ ഏറ്റവും പഴക്കംച്ചെന്ന മദ്യമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്വനിയാകും ഇതാണ്. കുപ്പിയുടെ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്നത് 24 കാരറ്റ് സ്വര്‍ണവും പ്ലാറ്റിനവുമാണ്. അലങ്കാരത്തിനു ഉപയോഗിച്ചിരിക്കുന്നത് 6500 ഡയമണ്ടുകളും. ജുറവലറായ ജോസ് ഡവലോസാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 1776ല്‍ എട്ടു കിലോ ക്വനിയാകാണ് നിര്‍മിച്ചത്. ഇത് 100 വര്‍ഷത്തോളം ബാരലുകളില്‍ സൂക്ഷിച്ചു. 1000 എം.എല്‍. ബോട്ടിലുകളാണ് വില്‍പ്പനയ്‌ക്കെത്തിയത്. 41 ശതമാനമാണ് ആല്‍ക്കഹോള്‍ അളവ്. ഒരു കുപ്പിക്ക് ഏകദേശം 14.56 കോടി രൂപ വിലവരുംടക്കില ശ്രേണിയിലെ ഏറ്റവും വിലകൂടിയ ഉല്‍പ്പന്നം. മണവും രുചിയും കൊണ്ട് പ്രശസ്തം. നിലവില്‍ ഒരു കുപ്പിക്ക് 25.48 കോടി രൂപ വിലവരും. രണ്ടു കിലോ പ്ലാറ്റിനമാണ് കുപ്പിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അലങ്കാരത്തിനായി 4,100 വെള്ള ഡയമണ്ടുകളും ഉപയോഗിച്ചിട്ടുണ്ട്. ലേ ഡയമണ്ടെ ശ്രേണിയിലെ തന്നെ ഏറ്റവും കാലപ്പഴക്കമുള്ള ബ്രാന്‍ഡാണ്. 42 ശതമാനമാണ് ആല്‍ക്കഹോള്‍ അളവ്.മദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക് നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ് വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റി ആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല്‍ ഔണ്‍സ് എന്ന തോതിലാണ് ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം.

മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്. ഇന്ത്യയിൽ 2000 ബിസിയിൽ പോലും ലഹരിയുള്ള പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ഇതു സ്വതന്ത്രയാകുന്നതിന് മുമ്പുള്ള ഏകദേശം 200 വർഷക്കാലം ബ്രിട്ടീഷ് സംസ്കാര സമ്മിശ്രണത്താൽ മദ്യപാനം നമ്മുടെ സമൂഹത്തിൽ വേരുറപ്പിച്ചു. യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.