കേരളത്തിലെ റെയില്‍ ഗതാഗതശേഷി വര്‍ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി കേന്ദ്രം. കേരളത്തിൽ മൂന്നും നാലും റെയില്‍വേപാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
യാത്രക്കാർക്കും ചരക്കുകൾക്കും ഉപയോഗപ്പെടുന്ന രീതിയിൽ പുതിയ പാത വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ പ്രധാന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു. കൂടിക്കാഴ്ച്ചയിൽ അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി. യുപിഎ സര്‍ക്കാരുകള്‍ കേരളത്തിന് അനുവദിച്ചിരുന്ന റെയില്‍വേ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
അടുത്ത ദിവസം തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
STORY HIGHLIGHT: kerala new railway lines