യുദ്ധം എപ്പോഴും അവസാനത്തെ നടപടിയായിരിക്കണം. സായുധസേനയെ സംബന്ധിച്ചിടത്തോളം താൽക്കാലിക നഷ്ടങ്ങൾക്കപ്പുറത്ത് മൊത്തത്തിലുള്ള നേട്ടത്തിനാണ് പ്രാധാന്യമെന്നും പറഞ്ഞ് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പുണെയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിനിടെ സായുധ സേനയ്ക്കുണ്ടായ നഷ്ടങ്ങൾക്കല്ല മറിച്ച് നേട്ടങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും. നഷ്ടങ്ങളേക്കാൾ ഫലത്തിന് മുൻഗണന നൽകണം. പാകിസ്താനെ ഇന്ത്യക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് തടയുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം. പഹൽഗാം ആക്രമണം അങ്ങേയറ്റം ക്രൂരമായ പ്രവർത്തിയായിരുന്നു. സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
നയതന്ത്ര-രാഷ്ട്രീയ നീക്കങ്ങള്‍ പരാജയപ്പെടുന്നിടത്താണ് യുദ്ധം വേണ്ടിവരുന്നത്. യുദ്ധം എപ്പോഴും അവസാനത്തെ നടപടിയായിരിക്കണം. ഭീകരവാദത്തിന്റെ കാര്യം വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അങ്ങനെയൊരു സംവിധാനത്തിനെതിരെ പൊരുതുമ്പോള്‍ സാധാരണ നടപടികള്‍ പറ്റില്ല. ഒരു സൈനിക നടപടിയും പരിപൂര്‍ണമായി കുറ്റമറ്റതായി നടപ്പിലാക്കാന്‍ സാധിക്കില്ല. നമുക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം. അവയെ നേരിടുമ്പോള്‍ അതില്‍ നിന്ന് കുറവുകള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഷ്‌കരിക്കുമ്പോഴാണ് ഏതൊരു സൈനിക നടപടിയും മികച്ചതായി മാറുന്നത്. എന്നാൽ തിരിച്ചടികളില്‍ പിന്‍മാറുക എന്നത് പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു സേനയ്ക്ക് യോജിച്ച ഒന്നല്ല. അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT : operation sindoor