Kerala

നിലമ്പൂർ അങ്കം അത്യാവേശപൂർവ്വം ഏറ്റെടുത്ത് മുന്നണികൾ; ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് എം. സ്വരാജിന്റെ കടന്നുവരവ്; ചുങ്കത്തറ കോളജിലെ SFI യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള യാത്ര സ്വരാജിനായി കാത്തുവെച്ചിരിക്കുന്നതെന്ത്? സ്വരാജ് മുരളീധരൻ നായരിൽ നിന്ന് സാക്ഷാൽ എം. സ്വരാജിലേക്കുള്ള യാത്ര ഇങ്ങനെ | M Swaraj LDF candidate

മാന്യമായ‌തും അന്യായമല്ലാത്തതുമായ പദസമ്പത്തുകളാണ് അദ്ദേഹത്തിന്റെ ഭാഷ

നിലമ്പൂർ അങ്കത്തെ ഇത്ര സജീവമാക്കിയത് എം. സ്വരാ‍ജിന്റെ സ്ഥാനാർഥിത്വമാണെന്ന് നിസംശയം പറയാം. കാരണം ഏതോ ഒരു സ്വതന്ത്രൻ അങ്കം കുറിച്ച് ജയപരാജയങ്ങളറിഞ്ഞു പോകേണ്ടിയിരുന്ന തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് സ്വരാജിന്റെ വരവാണ്.

ചുങ്കത്തറ കോളജിൽ SFI യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച രാഷ്ട്രീയ ജീവിതം കൃത്യം കാലന്തരങ്ങൾ‌ക്കിപ്പുറം സ്വന്തം മണ്ണിൽ മത്സരിക്കുവാൻ നിയോ​ഗം ലഭിച്ചിരിക്കുകയാണ്. അക്ഷരങ്ങളെയും എഴുത്തിനെയും ചേർത്തുവെച്ച് ജീവിതത്തിന്റെ മേച്ചിൽപുറങ്ങൾ കണ്ടെത്തി രാഷ്ട്രീയ നായകനാണ് എം. സ്വരാജ്. ജാതിവാൽ ബോധ്യത്തിനു ചേരുന്നതല്ലെന്ന് തിരിച്ചറി‍ഞ്ഞ് ഘട്ടത്തിൽ സ്വരാജ് മുരളീധര്ന‍ നായർ സാക്ഷാൽ എം. സ്വരാജായി മാറിയത്. അന്ന് തൊട്ട് ഇന്നയോളം മനുഷ്യ സമബന്ധിയായ മുഴുവൻ വിഷയങ്ങളിലും കൃത്യമായ നിലപാട് പറഞ്ഞാണ് അദ്ദേ​ഹം മുന്നേറിയത്.

മറവിക്കൾക്കെതിരെയുള്ള ഓർമ്മകളുടെ മഹാസമരമാണ് രാഷ്ട്രീയ പ്രവർ‌ത്തനമെന്ന മിലൻ‌ കുന്ദേരയുടെ വാക്കുകൾ പോലെയാണ് സ്വരാജിന്റെ രാഷ്ട്രീയ ചരിത്രം. നിലപാടുകൾ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും സധൈര്യം വിളിച്ചു പറയുന്ന അദ്ദേ​ഹം ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ആളുകളെ പോലും അനുയായിയാക്കി മാറ്റിയിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. മാന്യമായ‌തും അന്യായമല്ലാത്തതുമായ പദസമ്പത്തുകളാണ് അദ്ദേഹത്തിന്റെ ഭാഷ. കേട്ടിരിക്കുന്നവരെ ആകർഷിക്കത്തക്ക വിധത്തിൽ ഇമ്പമാർന്ന താളത്തിൽ പറഞ്ഞു തീർക്കുന്നതെല്ലാം കേൾവിക്കാരുടെ മനസിനെയാണ് സ്വാധീനിക്കുന്നത്. വായനയിൽ വേരൂന്നി വളർന്നു വന്ന സ്വരാജിന്റെ പുസ്തക ശേഖരം ഈ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

അതുകൊണ്ട് തന്നെ മികവുറ്റ, പാരമ്പര്യത്തിന്റെ തൊഴുത്തിന് പുറത്തു നിൽക്കുന്ന ജാതിവാലോ ഇല്ലാത്ത സ്വരാജിനെ സിപിഎം രം​ഗത്ത് ഇറക്കിയതോടെ കളം കൂടുതൽ സജീവമായി. മണ്ഡലത്തിലെ ആളുകൾ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എല്ലാവരുടെയും പ്രചരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്. കോളജിൽ വോട്ട് തേടി ചെന്നപ്പോൾ പ്രിൻസിപ്പൽ കസേരയിലിരിക്കുന്ന സഹപാഠിയെ കണ്ടുമുട്ടിയ ഇടത് സ്ഥാനാർഥിയുടെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. വർഷാന്തരങ്ങൾക്കിപ്പുറം ഇത്തരത്തിലൊരു കണ്ടുമുട്ടൽ സംഭവിച്ചത് തികച്ചും വിരോധഭാസം മാത്രമാണ്.

content highlight: M Swaraj LDF