Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഭക്ഷണം കഴിക്കാം കായലിന്റെ നടുക്കിരുന്നു: ഈ വീക്കെൻഡ് അവിടെ ചെലവഴിച്ചാലോ?

Sulphikar Subair by Sulphikar Subair
Feb 6, 2024, 11:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജോലിയുടെ തിരക്കൊക്കെ ഒഴിഞ്ഞു ആകെ കിട്ടുന്നൊരു ശനിയോ, ഞായറോ വീട്ടിൽ മടി പിടിച്ചിരിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇനി വരുന്ന വീക്കെൻഡ് അങ്ങനെ മടി പിടിച്ചിരിക്കണ്ട. നിങ്ങൾക്കായി കായലിന്റെ ഒത്ത നടുക്കൊരു ആഹാര വണ്ടി കാത്തിരിക്കുന്നുണ്ട്.

കായലിന്റെ തണുപ്പും, മീൻ കുഞ്ഞുങ്ങളുടെ സ്വകാര്യം പറച്ചിലിനും സാക്ഷ്യം വഹിച്ചു കൊണ്ട് ആഹാരം കഴിക്കാം. അത്ര ദൂരെയൊന്നും പോകണ്ട തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലേജിലാണ് കായലിലൂടെ ഒഴുകി നടക്കുന്ന ആഹാര വണ്ടിയുള്ളത്. 

EW

പഞ്ചാരമണല്‍ നിറഞ്ഞ നെടുനീളത്തില്‍ കിടന്നിരുന്ന ഒരു വെളിമ്പ്രദേശമായിരുന്നു പണ്ട് വേളി. വലിയ കരിമ്പനകളാലും കാടുകളും ചുറ്റപ്പെട്ടിരുന്ന പ്രദേശം.

കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ‘മയൂരസന്ദേശ’ത്തില്‍ വേളിക്കായലിന്റെ മനോഹരചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. ”ചെല്ലാമെല്ലാവരുമറിയും വേളിയാം കായല്‍തന്നില്‍” എന്ന് മയൂരസന്ദേശത്തില്‍ കാണാം. വലിയ കോയിത്തമ്പുരാനും ബ്രിട്ടീഷ് റസിഡന്റായിരുന്ന ബല്ലാര്‍നും വേളിയില്‍ നായാട്ടു നടത്തിയിരുന്നതായി രേഖകളിൽ പറയപ്പെടുന്നുണ്ട്

പഴയകാലത്ത് ശൂന്യമായി പരന്നുകിടന്നിരുന്ന പ്രദേശങ്ങളെ വെളി എന്നു വിളിച്ചിരുന്നു. വെളി നീട്ടി ഉച്ചരിച്ചാല്‍ വേളിയാകുമെന്നും ഇതിനുദാഹരണമാണ് തിരുവനന്തപുരത്തെ വേളിയെന്നും സ്ഥലനാമചരിത്രകാരനായ വി.വി.കെ. വാലത്ത് അഭിപ്രായപ്പെട്ടുണ്ട്

S

ReadAlso:

ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്‌സർലൻഡ്! ചോപ്ത: അറിയപ്പെടാത്ത ഹിമാലയൻ പറുദീസയിലേക്ക് ഒരു യാത്ര

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

തിരുവനന്തപുരത്ത് നിന്ന് പോകാന്‍ പറ്റിയ ഒരു വീക്കെന്‍ഡ് പിക്‌നിക്ക് പോയന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളിഗ്രാമത്തിലെ ഏറ്റവും പ്രധാന ആകർഷണം ഇവിടുത്തെ കായൽ തന്നെയാണ് 

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി. വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു.

D

വേളി ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജലകായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ് കൂടുതല്‍ ആകര്‍ഷണം. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട അറിയപ്പെടുന്നത്. മഴക്കാലത്ത് ഈ മണല്‍‌തിട്ടമുറിഞ്ഞ് കായല്‍ജലം അറബികടലിലേക്ക് ചേരും.

ആക്കുളം

വേളിക്കായലിന്റെ ഭാഗമാണ് ആക്കുളം കായല്‍. വേളിക്കായാല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായ‌ല്‍ എന്നറിയപ്പെടുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ക്കും ഇവിടെയുണ്ട്. ഒഴുകുന്ന കഫേയും ഇവിടെയുണ്ട്.

W

സന്ദര്‍ശന സമയം

എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വേളി ടൂറിസ്റ്റ് ഗ്രാമത്തിലെ സന്ദര്‍ശന സമയം.

ബോട്ട് യാത്ര

ബോട്ട് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഇവിടെയുണ്ട്. പെഡല്‍ബോട്ടുകളും തുഴബോട്ടുകളുമാണ് ഇവിടെയുള്ളത്. വേഗത ആഗ്രഹിക്കുന്നവര്‍ക്ക് മോട്ടോര്‍ ഘടിപ്പിച്ച സ്പീഡ് ബോട്ടിലും യാത്ര ചെയ്യാം.

D

കായലും കടലും

അറബിക്കടലിനോട് ചേരുന്ന വേളി കായല്‍. കായലിനേയും കടലിനേയും വേര്‍തിരിക്കുന്ന പൊഴി എന്ന് അറിയപ്പെടുന്ന മണല്‍തിട്ടയും കാണാം.

അസ്തമയം

വേളിക്കായലില്‍ നിന്നും അതിമനോഹരമായ അസ്തമയം കാണാൻ സാധിക്കും. സൂര്യന്റെ ഏറ്റവും സൗന്ദര്യമുള്ള മുഖം ഇതാണെന്നു പോലും തോന്നി പോകും.

R

ഒഴുകുന്ന ആഹാര വണ്ടി

വേളിയില്‍ കെ ടി ഡി സിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒഴുകുന്ന ഭക്ഷണശാല. കായലില്‍ ആണ് ആഹാരവണ്ടി സ്ഥിതി  ചെയ്യുന്നത്.

]

കുട്ടികളുടെ പാര്‍ക്ക്

വേളിയിലെ ആക്കുളം കായലിന് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ശംഖിന്റെ ഒരു ശില്‍പ്പം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മറ്റനവധി കാഴ്ചകളും കാണാൻ സാധിക്കും 

READ ALSO യാത്രികരുടെ സ്വർഗ്ഗ ഭൂമിയിലേക്ക് പോയാലോ?

 

Latest News

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; SC-ST കമ്മിഷന് പരാതി നൽകി ഗവേഷണ വിദ്യാർഥി | Kerala University caste abuse; Research student files complaint with SC-ST Commission

കുവൈത്തില്‍ പ്രവാസി സം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി | chief-minister-at-kuwait

ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം; പ്രതികരണവുമായി കെ ജയകുമാര്‍, വീഡിയോ കാണാം…

ആറ് ലക്ഷം രൂപയ്ക്ക് 40 ലക്ഷം തിരിച്ചടച്ചു; മുസ്തഫ ആത്മഹത്യയിൽ പ്രധാന പ്രതി അറസ്റ്റിൽ | merchant musthafa death, The main accused arrested

‘തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരും’; മന്ത്രി പി രാജീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies