ബസില്‍ നിന്നിറങ്ങി റോഡരികിൽ നില്ക്കവേ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; ബൈക്കിലെത്തിയ സംഘത്തിനായി അന്വേഷണം ഊർജ്ജിതം

google news
crime

chungath new advt

ഗ്വാളിയോര്‍: പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയായ പത്തൊമ്പതുവയസുകാരിയെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് തട്ടികൊണ്ടുപോയത്. ബസില്‍ നിന്നിറങ്ങി റോഡരികിലെ പെട്രോള്‍ പമ്പില്‍ നിൽക്കുമ്പോഴായിരുന്നു സംഭവം.

യുവതിയെ ബലമായി പിടിച്ച് ബൈക്കില്‍ ഇരുത്തി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാള്‍ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റില്‍ ഇരുത്തിയ ശേഷം രണ്ടാമനും പിന്നില്‍ കയറുകയും തുടര്‍ന്ന് വാഹനം ഓടിച്ചുപോവുകയും ചെയ്യുന്നു. യുവതി ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. പെട്രോള്‍ പമ്പില്‍ ജീവനക്കാരനും മറ്റൊരു സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും ഉള്‍പ്പെടെ ഏതാനും പേര്‍ തൊട്ടടുത്ത് തന്നെ നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെടാനോ രക്ഷിക്കാനോ ശ്രമിക്കുന്നതുമില്ല.

read also...ബസില്‍ നിന്നിറങ്ങി റോഡരികിൽ നില്ക്കവേ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; ബൈക്കിലെത്തിയ സംഘത്തിനായി അന്വേഷണം ഊർജ്ജിതം

ബി.എ വിദ്യാര്‍ത്ഥിനിയായ യുവതി ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് അവിടെ ബസില്‍ വന്നിറങ്ങിയത്. കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു യുവതി. ബസ് ഇറങ്ങിയ ശേഷം പെട്രോള്‍ പമ്പില്‍ തന്റെ സഹോദരനെ കാത്തു നില്‍ക്കുകയായിരുന്നു. സഹോദരന്‍ എത്തുന്നതിന് മുമ്പാണ് തട്ടിക്കൊണ്ട് പോകല്‍ അരങ്ങേറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു