ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ നാളെ അയോധ്യയിലേക്ക്. കുടുംബസമേതം രാമക്ഷേത്രം സന്ദർശിച്ചേക്കും. ഭാര്യയും മാതാപിതാക്കളും കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അദ്ദേഹത്തിനൊപ്പമുണ്ടാകും.
ജനുവരി 22നു രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്ന ദിവസം അയോധ്യയിലേക്കുള്ള ക്ഷണം താൻ സ്വീകരിച്ചില്ലെന്നു കേജ്രിവാൾ പറഞ്ഞിരുന്നു. കുടുംബത്തിനൊപ്പം പിന്നീട് അയോധ്യ സന്ദർശിക്കുമെന്നും വ്യക്തമാക്കി. അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ചു തവണ ഇഡിയുടെ സമൻസ് കൈപ്പറ്റാതിരുന്ന കേജ്രിവാളിനോട് ഫെബ്രുവരി 17നു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി
രാവിലെ ഉത്തർപ്രദേശിലെ എംഎൽഎമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം രാമക്ഷേത്രത്തിൽ എത്തി വിവധ പൂജകളിൽ പങ്കെടുത്തു. മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എംഎൽഎമാരും വിട്ടുനിന്നു. ബിജെപി, കോൺഗ്രസ്, ബിഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളിലെ എംഎൽഎമാർ ബസുകളിലാണ് അയോധ്യയിലെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക