ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെ ചെയർ പേഴ്സണായി സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരെ പരിഗണിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് 1997 ൽ നിലവിൽ വന്ന ട്രായ് നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണ് കേന്ദ്രം. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന് കീഴിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ടെലികമ്യൂണിക്കേഷൻ ബില്ലിന് കീഴിൽ മാറ്റങ്ങൾക്കനുസൃതമായി സ്വകാര്യ മേഖലയിൽ നിന്നുള്ള മേധാവിയെ തിരഞ്ഞെടുക്കണമെന്നായിരിക്കും പുതിയ ഭേദഗതി. ബോർഡ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവരോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോ അല്ലെങ്കിൽ 30 വർഷം സ്വകാര്യ മേഖലയിൽ ഉന്നത പദവിയില്‍ ജോലി ചെയ്തവരേയുമാണ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുക. ബോർഡ് അംഗമോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ ആയി പ്രവർത്തി പരിചയമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടില്ലെങ്കിലും ട്രായിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിയമിക്കാൻ നിർദേശമുണ്ടെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.
1997 ലെ ട്രായ് നിയമത്തിലെ സെക്ഷൻ നാലിന്റെ ഭേദഗതിക്കാണ് കേന്ദ്രം തയാറെടുക്കുന്നത്. ടെലികമ്യൂണിക്കേഷനിൽ പ്രത്യേക അറിവും അനുഭവവുമുള്ള റഗുലേറ്ററി ബോഡിയുടെ ചെയർപേഴ്സണേയും അംഗങ്ങളേയും നിയമിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് സെക്ഷന്‍ നാല് . വ്യവസായം, ധനകാര്യം, അക്കൗണ്ടൻസി, നിയമം, മാനേജ്മെന്റ് ഉപഭോക്തൃ കാര്യങ്ങൾ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തിയെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾ നിശ്ചയിക്കാത്തതുകൊണ്ട് സ്വകാര്യ മേഖലയിൽ നിന്ന് നിയമനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയോ അഡീഷണൽ സെക്രട്ടറിയോ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ തത്തുല്യമായ ഏതെങ്കിലും തസ്തികയിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവൃത്തി ചരിചയമോ ഉള്ള വ്യക്തിക്കാണ് ഒരു ട്രായ് അംഗമാകാനുള്ള യോഗ്യതയുള്ളത്. അതേ സമയം , ചെയർപേഴ്സൺ സ്ഥാനത്തിലേക്കുള്ള യോഗ്യതകൾ വ്യക്തമാക്കിയിട്ടില്ല.
അധിക്ഷേപകരമായ” പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
സാങ്കേതികമായി സ്വകാര്യമേഖലയിൽ നിന്ന് ചെയർപേഴ്സണെ തിരഞ്ഞെടുക്കാമായിരുന്നുവെങ്കിലും സർക്കാർ അതിന് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ മാറ്റങ്ങളോടു കൂടി സ്വകാര്യ മേഖലയിൽ നിന്നും പ്രധാന റഗുലേറ്ററി പോസ്റ്റുകൾ തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാകുകയാണ്. സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥർ ചെയർപേഴ്സൺ ആകുന്നതോടെ നയത്തിൽ മാറ്റം വരാതിരിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതിനു ശേഷം മാത്രമേ നിയമനം ഉണ്ടാകുകയൂള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം