തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രസർക്കാർ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് വി.മുരളീധരൻ.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ നല്കി വരുന്ന ധനസഹായം നഷ്ടപ്പെടുത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് കേന്ദ്രം നല്കി വരുന്ന പദ്ധതിവിഹിതങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പൂവച്ചല്‍ പഞ്ചായത്ത് കോവില്‍വിള ആറാംവാര്‍ഡിലെ എൻഡിഎ കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ.
പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട തുക മുഴുവന്‍ ഡല്‍ഹിയില്‍ നിന്ന് കൊടുത്തിട്ടും കള്ളക്കഥയുമായി നടക്കുകയാണ് പിണറായി. പെന്ഷന് കുടിശിക 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്തിനെന്ന് പിണറായി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടി ചലവഴിക്കപ്പെടേണ്ട പണത്തിന്റെ ഓരോ നയാപ്പൈസയുടെയും കണക്ക് വേണമെന്ന് നിര്‍ബന്ധമുള്ള പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
നവകേരള സദസു കൊണ്ട് സാധാരണക്കാരന് കാല്ക്കാശിന്റെ പ്രയോജനമില്ലെങ്കിലും പഞ്ചായത്തുകളേയും നഗരസഭകളെയും കച്ചവടക്കാരെയുമെല്ലാം പിഴിഞ്ഞ് ഭരണകക്ഷി കോടികള്‍ സമ്ബാദിച്ചു. ഡല്‍ഹിയില്‍ ഒരുമണിക്കൂർ സമരത്തിന് ഒരു കോടി രൂപയാണ് പിണറായി വിജയനും കൂട്ടരും ചിലവാക്കിയത്. ഒന്നേമുക്കാല്‍ കോടി കൈക്കൂലി വാങ്ങിയ കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ കോടതി കയറിയിറങ്ങുന്നു. അഴിമതിക്കാരെ നരേന്ദ്രമോദി സർക്കാർ വച്ചുപൊറുപ്പിക്കില്ല എന്നും വി. മുരളീധരൻ പറഞ്ഞു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു