ട്രെയിനിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ചാടി അധ്യാപിക മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. അതേസമയം ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ വിവരം അറിയിച്ചത്.
ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍. ബേപ്പൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന സിന്തോള്‍ കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. വാടക വീട് തരപ്പെടുന്നതുവരെ ചാലക്കുടിയിലെ വീട്ടില്‍ നിന്നും ജോലിക്ക് പോയി വരാനായിരുന്നു തീരുമാനം.
സംഭവത്തിൽ പോലീസ് വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ബുധനാഴ്ച രാത്രി എഴ് മണിക്ക് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോള്‍ പുഴയിലേക്ക് ചാടിയത്.