വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധന ബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീഴുകയായിരുന്നു.
ബോട്ട് പൂർണമായും തകർന്ന നിലയിലാണ് ഉള്ളത്. ഫിഷറീസ് വകുപ്പിന് കരാർ നൽകിയിരുന്ന ബോട്ടാണ് കടൽക്ഷോഭത്തിൽ തകർന്ന് താണുപോയത്. എട്ടു ദിവസമായി ബോട്ട് കടലിൽ കിടക്കുകയാണ്.
മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ ബോട്ടിന്‍റെ ഇരുഭാഗങ്ങളിലായി ക്രെയിനിന്‍റെ റോപ്പ് കെട്ടി പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോള്‍ പൊട്ടിവീണ്ടും കടലിലേക്ക് വീണു.
പിന്നീട് വീണ്ടും ഉയർത്താനുള്ള ശ്രമം തുടര്‍ന്നു. കെട്ടിവലിച്ച് ബോട്ട് ഏകദേശം കരയിലേക്കെടുപ്പിച്ചു. എന്നാൽ, പൊക്കിയെടുത്ത് കരയിലേക്ക് വയ്ക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും ബോട്ടിലെ കയർ പൊട്ടി കടലിൽ പതിച്ചു.