ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്ത സംഭവത്തില്‍ വിമർശിച്ച് ഉപരാഷ്ട്രപതി. അന്വേഷണം നടക്കാത്തതിനെയും കേസെടുക്കാത്തതിനെയുമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിമർശിച്ചത്.
ഒരു ജഡ്ജിക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നാല്‍ അതാണോ നടപടി. നിയമവാഴ്ചയുടെ അടിത്തറയെ ഇളക്കുന്ന ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍, എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
മൂന്നുമാസത്തിലധികം നഷ്ടപ്പെട്ടു, ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും സമിതി അന്വേഷണം കേസെടുക്കുന്നതിന് പകരമാവില്ലെന്നും ധന്‍കര്‍ പറഞ്ഞു.