സംസംഥാനത്ത് മത്സ്യ വിലയിൽ വൻ വർദ്ധനവ്.കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മത്സ്യബന്ധനവും ലഭ്യതയും കുറഞ്ഞതോടെ ഒരു മാസമായി മീന്‍ വില കുത്തനെ കയറുകയാണ്.ട്രോളിംഗിനു മുന്‍പ് ഇതാണ് സ്ഥിതിയെങ്കിൽ ട്രോളിംഗ് തുടങ്ങിയശേഷം ഇനിയും വില ഉയരാം.മേയ് അവസാനവാരത്തിനുശേഷം ശരാശരി 50-100 രൂപയുടെ കയറ്റമാണ് വിവിധിനം കടല്മത്സ്യങ്ങള്ക്കുണ്ടായത്. മത്തി-200-250, അയില 260, ചെറിയ കിളി 220, വലിയ കിളി 280, ചൂര 300, മങ്കട 240, വറ്റ 450, കേര 320 എന്നിങ്ങനെ വില കയറി.
ഏട്ടയും കൊഴുവയും ഉഴുവലും ചെറുമത്തിയും മാര്‍ക്കറ്റിലില്ല. ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് കേരളതീരത്ത് മത്സ്യബന്ധന നിരോധനം. മാര്‍ക്കറ്റില്‍ മിതമായ നിരക്കില്‍ ലഭ്യമായ വളര്‍ത്തുമീനുകള്‍ക്കും അടുത്തയാഴ്ചയോടെ വില കയറും. തിലോപ്പിയ, ആഫ്രിക്കന്‍ വാള, പിരാന, റോഹു, കട്ല, കാര്‍പ്പ്, മൃഗാള്‍ തുടങ്ങിയ വളര്‍ത്തുമീനുകളാണ് വില്പനയ്ക്കുള്ളത്. പച്ചമീനിനു വില കയറിയതോടെ ഉണക്കമീനിനും വില വര്‍ധിച്ചു.