ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍.
ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.
ജൂണ്‍ നാലിനായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്.
അതേസമയം ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ രാജിവെച്ചിരുന്നു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്.