കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം ആകസ്മികമായിരുന്നു. കോൺഗ്രസിനെ ഇന്ന് കാണുന്ന അപചയത്തിലേക്ക് എത്തിച്ച ഗ്രൂപ്പ് പോരിനെ നിലയ്ക്കു നിർത്തുവാൻ അക്ഷീണം പ്രയത്നിച്ച തെന്നല രാഷ്ട്രീയത്തിനതീതമായും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു.
അതുകൊണ്ട് തന്നെ വിയോഗ വാർത്തയറിഞ്ഞ് ഓടി ഇന്ദിരാഭവനിലേക്കും തെന്നലയിലെ വീട്ടിലേക്കും എത്തിയത് നിരവധിയാളുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി ആസ്ഥാനത്ത് എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കെപിസിസി ആസ്ഥാനത്തെത്തിയ പിണറായി വിജയൻ ഇന്ദിരാഭവനിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയാണ് മടങ്ങിയത്. കണ്ണൂർ രാഷ്ട്രീയത്തിലെ കാരിരുമ്പിനോളം കരുത്തരായ കെ.സുധാകരനു മറ്റു നേതാക്കളും ആ ചർച്ചയിൽ ഉണ്ടായിരുന്നു.
സഹപ്രവർത്തകന്റെ വിയോഗത്തിലിരിക്കുന്ന നേതാക്കളെ രാഷ്ട്രീയ വൈരം മറന്ന് സഖാവെത്തിയെന്നാണ് ഇടതു പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത്. കോൺഗ്രസുകാരുടെ ജീവനെതിരെ പട നയിക്കുന്ന പിണറായി എന്തിനാണ് ഇന്ദിരാഭവനിൽ പ്രവേശിപ്പിച്ചത് എന്നാണ് സൈബർ കോൺഗ്രസ് ചോദിക്കുന്നത്. ഇരു കൂട്ടരും ഒക്ക ചങ്ങായി പോലെ പട്ടാപകൽ ചർച്ച നടത്തുകയാണെന്ന് ബിജെപിയും ആരോപിക്കുന്നു. മാനുഷിക തലമാണ് ബുദ്ധിജീവികളായ ഇടതു വലത് സാസ്കാരിക നായകരും ഉന്നയിക്കുന്നത്.
എന്നാൽ അതിനപ്പുറം ഈ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ച്ചയ്ക്ക് പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീകർ അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി കെപിസിസി ആസ്ഥാനത്തെത്തുന്നത്. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോഴും പൊതുദർശന വേദിയിലെത്തിയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. എന്നാൽ അതിനപ്പുറം പിണറായിക്ക് എന്തു ബന്ധമാണ് തെന്നലയുമായി ഉള്ളതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. സമകാലീനരെക്കാൾ അടുത്ത ബന്ധം ഇല്ലെന്ന് തന്നെ വെച്ചാൽ ഈ കൂടിക്കാഴ്ച്ചയുടെ രാഷ്ട്രീയ മാനം മനസിലാകും. വാദപ്രതിവാദങ്ങൾ കൊണ്ട് മുഖ്യമന്ത്രിക്കു നേരെ അമ്പെയുന്ന പ്രമാണിമാരും പ്രമുഖരും ചർച്ചയിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
അടച്ചിട്ട മുറിയിലെ രാഷ്ട്രീയ ചർച്ചകൾ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ പല നിർണായക സംഭവങ്ങളുെടെയും തുടക്കമാണ്. അതുകൊണ്ട് തന്നെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മുറിയിൽ വി.ശിവൻകുട്ടിക്കൊപ്പം എന്താണ് ചർച്ച ചെയ്തത് എന്നാണ് ഇനി അറിയേണ്ടത്. നിലമ്പൂരിലെ ഇലക്ഷൻ പ്രചരണം ഇത്രമേൽ തീവ്രമായ ഘട്ടത്തിൽ ഈ ഒരു കൂടിക്കാഴ്ച്ച പല പുതിയ ചർച്ചകൾക്കും കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. അൻവറാണ് നിലമ്പൂരിൽ ഇരുവരുടെയും പൊതുശത്രു. ഇന്ദിരാഭവനിലെത്തിയത് സിപിഎം പിബി അംഗം കൂടിയായതിനാൽ അൻവറിനപ്പുറം മറ്റേതോ രാഷ്ട്രീയ വിഷയമാണ് ചർച്ചയായതെന്നാണ് ഇടതു-വലത് വാർത്താ കേന്ദ്രങ്ങൾ പറയുന്നത്.
content highlight: Comrade Pinarayi Vijayan at KPCC office