വഴിപ്പടിയിൽ പന്നിക്കണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുതലെടുപ്പിന് ശ്രമിച്ച കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയ്ക്കും നേതൃത്വത്തിനും എതിരെ രൂക്ഷ വിമർശനവുമായി എൽഡെജി നേതാവും തിരുവല്ല എംഎൽഎയുമായി മാത്യു ടി. തോമസ്.
രാജീവ് വധത്തെ മുതലാക്കിയവർ
അനന്തുവിനെയും..എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു മാത്യു ടി യുടെ പ്രതികരണം. 1991 മെയ് 21 ന് ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയമായി രാജീവ് ഗാന്ധിയുടെ മരണത്തെ നേട്ടമാക്കിയെടുത്തെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
കുറിപ്പിന്റെ പൂർണ രൂപം…
രാജീവ് വധത്തെ മുതലാക്കിയവർ
അനന്തുവിനെയും…
1991 മെയ് 21.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണം അന്ന് 5 മണിക്ക് അവസാനിക്കുന്നു.
ഞാൻ തിരുവല്ലായിൽ നിന്ന് രണ്ടാമത് നിയമസഭയിലേക്കും സുരേഷ് കുറുപ്പ് അന്നത്തെ മാവേലിക്കര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്കും (2 താടിക്കാർ) മത്സരിക്കുന്നു.
രാത്രി കേൾക്കുന്ന വാർത്ത.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടു
ഇനി നമ്മൾ രക്ഷപെട്ടു എന്ന് പറഞ്ഞു UDF കാർ ആഘോഷിച്ചു. തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഒരു മാസത്തിനു ശേഷം നടത്തി.
രാജീവ് ഗാന്ധിയെ നിഷ്കരുണം കൊലപെടുത്തിയ ‘ഇടതുപക്ഷ കാപാലികരെ’ ഒറ്റപ്പെടുത്തുവാൻ UDF പ്രചരണം നടത്തി.
ചെറിയ വോട്ടുകൾക്കായിരുന്നുവെങ്കിലും ആ തരംഗത്തിൽ ഞങ്ങൾ 2ഉം തോറ്റു.
നിലമ്പൂരിൽ ഇപ്പൊ തെരഞ്ഞെടുപ്പാണല്ലോ.!
ഒരാൾ ( കോൺഗ്രസ്സ് പ്രവർത്തകൻ ആണോ അല്ലയോ എന്നത് മറക്കുക ) വച്ച പന്നികെണിയിൽ നിന്ന് ഷോക്കേറ്റു അനന്തു എന്ന പിഞ്ചു ബാലൻ മരണപ്പെട്ടപ്പോൾ ഒരു കോൺഗ്രസ്സ് നേതാവ് വിളിച്ചു പറയുന്നു : “സർക്കാർ സ്പോൺസർഡ് കൊലപാതകം”
ഏതു ആപത്തിനെയും വോട്ടാക്കി മാറ്റാനുള്ള കുതന്ത്രമേ, നിന്റെ പേരോ…