Kerala

പിണറായി സർക്കാരിന് അപ്രതീക്ഷിത പ്രഹരവുമായി ആശാ വർക്കർമാർ നിലമ്പൂരിലേക്ക്!! അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന് മുദ്രാവാക്യം ഉയർത്തി വീടുകൾ കയറി പ്രചരണം; പകരം സ്ഥാനാർഥികൾക്ക് പിന്തുണയില്ലെന്നും നേതൃത്വം; നീക്കം പ്രതിപക്ഷ പിന്തുണയോടെയെന്നും റിപ്പോർട്ട് | Asha Workers to Nilambur

ഈ മാസം 12 നാണ് ആശമാര്‍ നിലമ്പൂരില്‍ പ്രചാരം നടത്തുക

വീടുംതോറും നടന്ന് നടന്ന് ജീവിതത്തിന്റെ നല്ല പങ്കും തള്ളി നീക്കുന്നവരാണ് കേരളത്തിലെ ആശമാർ. പ്രത്യേകിച്ച് കോവിഡ് മഹാമാരി കാലത്തൊക്കെ അവരുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ശ്ലാഘനീയമായിരുന്നു. എന്നാൽ ഇപ്പോഴും ശമ്പള വർധനവ് ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്.  എല്ലാത്തരം പ്രതിഷേധ മുറകളും അവർ തെരുവിലിറക്കിയെങ്കിലും അതിനോടെല്ലാം മുഖംതിരിഞ്ഞ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ ഇപ്പോഴിതാ സർക്കാരിനെതിരെ വിധിയെഴുതാൻ നിലമ്പൂരിലേക്ക് യാത്ര തിരിക്കുകയാണ് ആശമാർ.

സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രചാരണമെന്നും എൽഡിഎഫ് സ്ഥാനാർഥിയായ എം. സ്വരാജിനെതിരെ പ്രചരണം ഉണ്ടാകുമെന്നുമാണ് പുറത്ത് വരുന്ന വിവരം. ഈ മാസം 12 നാണ് ആശമാര്‍ നിലമ്പൂരില്‍ പ്രചാരം നടത്തുക. വീട് കയറിയാകും പ്രചാരണം. സർക്കാർ ഞങ്ങളോട് ചെയ്ത അനീതി ഉയർത്തി കാട്ടിയാണ് പ്രചരണം. 2025 ലും കേവല വേതനത്തിന് പണിയെടുക്കുന്ന ആശമാരോട് വിരോധ സമീപനം സ്വീകരിച്ച പിണറായി സർക്കാർ നിലമ്പൂരിലെന്താണ് ചെയ്യുന്നത്. ആവശ്യത്തിലിരിക്കുന്നവരെ ആട്ടിയോടിക്കുന്ന സമീപനം തിരുത്തപ്പെടണമെന്നും നിലമ്പൂരിലെ ജനവിധി ആശമാരുടെ പോരാട്ടത്തിലെ നാഴികകല്ലാകുമെന്നുമാണ് ലഭിക്കുന്ന വിവരം.

ആശ സമരത്തിന്റെ ഭാഗമായി നടക്കുന്ന ‘രാപകല്‍ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ആശമാര്‍ നിലമ്പൂരിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അടിയന്തിര പ്രധാന്യമർഹിക്കുന്ന തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താനാകും. കോൺ​ഗ്രസ് സ്ഥാനാർഥി മത്സര രം​ഗത്ത് ഉള്ളതിനാൽ പ്രതിപക്ഷ പിന്തുണയും സാംസ്കാരിക രം​ഗത്തെ പ്രമുഖരുടെ സാന്നിധ്യവും ഈ പ്രചരണത്തിൽ ഉൾപ്പെടുത്താനാകും. മെയ് അഞ്ചിന് ആരംഭിച്ച സമരയാത്ര ജൂണ്‍ 17 നാണ് തിരുവനന്തപുരത്താണ് സമാപിക്കുക. ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.

content highlight: Asha Workers to Nilambur