ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യ തങ്ങളുടെ പ്രധിരോധ സംവിധാനങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.ഇതിന്റെ ഭാഗമായിമൂന്ന് അത്യാധുനിക ഐ-സ്റ്റാർ ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. 10,000 കോടി രൂപ ചെലവിലാണ് അത്യാധുനിക ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നത്. ശത്രുക്കളുടെ റഡാർ സ്റ്റേഷനുകൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടങ്ങിയ കര ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തുന്നതിന് ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യക്തമായ എയര്‍-ഗ്രൗണ്ട് ചിത്രം ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യം മുന്നില്‍കണ്ടാണ് സുപ്രധാന നീക്കം.
ഇൻ്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റ് അക്വിസിഷൻ ആൻഡ് റീകണൈസൻസ് (ഐ-സ്റ്റാർ) എന്നതിനായുള്ള 10,000 കോടി രൂപയുടെ പദ്ധതി ജൂൺ നാലാം വാരത്തിൽ നടക്കാനിരിക്കുന്ന ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗത്തിൽ അനുമതിക്കായി പരിഗണിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ പദ്ധതിയിൽ ബോയിങ്, ബോംബാർഡിയർ എന്നിവയുൾപ്പെടെ വിദേശ നിർമ്മാതാക്കളിൽ നിന്ന് ഓപ്പണ്‍ ടെൻഡർ വഴിയാകും വിമാനങ്ങള്‍ വാങ്ങുക. വിമാനത്തിലെ ഓൺബോർഡ് സംവിധാനങ്ങൾ പൂർണമായും തദ്ദേശീയമായിരിക്കും. ഇത് ഡിആർഡിഒയുടെ സെൻ്റർ ഫോർ എയർബോൺ സിസ്റ്റംസ് ഇതിനകം വിജയകരമായി വികസിപ്പിച്ചുകഴിഞ്ഞു.
മൾട്ടി-സ്പെക്ട്രൽ നിരീക്ഷണ ശേഷിയുള്ള വിമാനമാണ് ഐ-സ്റ്റാർ. നിലവില്‍ യുഎസ്, യുകെ, ഇസ്രയേൽ തുടങ്ങിയ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം വിമാനങ്ങളുള്ളത്. പാകിസ്ഥാനുമായുള്ള സംഘർഷങ്ങള്‍ക്കിടെയാണ് ഐ-സ്റ്റാർ ചാര വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നിർണായക നീക്കം.
ഇന്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റ് അക്വിസിഷൻ, റീകണൈസൻസ് (I-STAR) സംവിധാനങ്ങൾ ഉള്ള ഈ ചാര വിമാനങ്ങൾ സുപ്രധാന ദൗത്യത്തിന് പോകുമ്പോൾ ഭൂമിയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണനും മനസിലാക്കാനും ഇത് സഹായിക്കും. റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനക്ക് ശത്രു രാജ്യങ്ങൾക്ക് മേൽ കൃത്യമായി ഓപ്പറേഷൻ നടത്താൻ സഹായിക്കുന്ന എയർ-ഗ്രൗണ്ട് ചിത്രം ഇതിലൂടെ ലഭിക്കും. ലക്ഷ്യം വെക്കുന്ന ഓപ്പറേഷനുകളിൽ വിജയിക്കാൻ ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയെ സഹായിക്കും.
ജൂണിലെ നാലാമത്തെ ആഴ്ചയിൽ നടക്കാൻ ഇരിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തിൽ 10,000 കോടി രൂപയുടെ ഇന്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റ് അക്വിസിഷൻ, റീകണൈസൻസ് (I-STAR) പദ്ധതിയെ കുറിച്ച് വിശദമായി ചർച്ച ചെയുകയും ഉന്നത തല അനുമതിക്കായി സമർപ്പിക്കുകയും ചെയ്യുമെന്ന് പ്രതിരോധ ഉദ്യോഗസ്‌ത്രർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഏപ്രിൽ 22-നുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് സംഘര്‍ഷം വീണ്ടും വര്‍ധിച്ചത്. സാധാരണക്കാരായ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്‌മീരിലേയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്.
എന്നാല്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ തിരിച്ചടിക്ക് ശ്രമിച്ചത്. ഇതിനെ ഫലപ്രദമായി തടഞ്ഞ ഇന്ത്യന്‍ സൈന്യം ഇസ്ലാമാബാദിലെ നൂർ ഖാൻ വ്യോമത്താവളം ഉൾപ്പെടെയുള്ള പാകിസ്ഥാന്‍റെ തന്ത്രപ്രധാന ഇടങ്ങള്‍ ആക്രമിച്ചാണ് മറുപടി നല്‍കിയത്. ഒടുവില്‍ മെയ് പത്തോടെ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.