ബേപ്പൂര്‍ കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് നൽകി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായിട്ടാണ് അറിയിപ്പ് കൊടുത്തിട്ടുള്ളത്.
കോസ്റ്റ്ഗാര്‍ഡില്‍ നിന്നും ഒരു കപ്പല്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിലാണ് തീപിടിച്ചത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 22 തൊഴിലാളികള്‍ ഉണ്ടായിരുന്നു. അതിൽ 18 പേരെ രക്ഷിച്ചു.
ഇനി 4 ജീവനക്കാർക്കായുള്ള തിരക്കിലാണ് നടക്കുന്നത്. അഞ്ച് പേർക്ക് തീപിടുത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ ബേപ്പൂരിൽ എത്തിക്കുമെന്നുള്ള അറിയിപ്പ് ഇതിനകം തന്നെ ബേപ്പൂർ പോർട്ട് ഓഫിസർക്ക് ലഭിച്ചു കഴിഞ്ഞു.