മഹാകുംഭമേളയിൽ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം യു പി സർക്കാർ കണക്കുകളേക്കാൾ ഏറെയെന്ന് ബിബിസി അന്വേഷണ റിപ്പോർട്ട്. തിക്കിലും തിരക്കിലുംപെട്ട് ഏകദേശം 82 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ബിബിസി നൽകുന്ന റിപ്പോര്‍ട്ട്. എന്നാൽ അപകടത്തിൽ 37 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
അന്നേദിവസം തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ വീടുകളിൽ പോയി ബന്ധുക്കളുമായി സംസാരിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. സർക്കാറിന്റെ ഔദ്യോഗിക മരണക്കണക്കിൽ ഉൾപ്പെടാത്തവരുടെ വീടുകളിലെത്തി യുപി പൊലീസ് അഞ്ച് ലക്ഷം രൂപ പണമായി കൈമാറിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പലർക്കും ഇപ്പോഴും ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി.
മരിച്ചവരുടെ എണ്ണം പുറത്തുവിട്ടതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൃത്രിമം കാണിച്ചെന്നും വ്യാജകണക്കുകള്‍ പുറത്തുവിട്ടവര്‍ പൊതുജനങ്ങളുടെ വിശ്വാസത്തിന് അര്‍ഹരല്ലെന്നും ആരോപണവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. മരണത്തേക്കുറിച്ച് കളവുപറയാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍, കപട സാമ്രാജ്യത്തിന്റെ അധിപരായി കിരീടംചൂടാന്‍ അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അവരോട് ചോദ്യമുന്നയിക്കണമെന്നും. ആരുടെ നിർബന്ധപ്രകാരമാണ് മരണകണക്ക് മാറ്റിയതെന്നും. ഏത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് പണമായി സഹായധനം കൈമാറിയതെന്നും അഖിലേഷ് എക്സിൽ കുറിച്ചു. ജനുവരി 29 നാണ് മഹാകുംഭമേളയിലെ തിക്കും തിരക്കും കാരണം വൻ ദുരന്തമുണ്ടായത്.
STORY HIGHLIGHT: maha kumbh mela tragedy