ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര വൈകും. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് ദൗത്യം മാറ്റിവെച്ചത്.
കെന്നഡി സ്പേസ് സെന്ററിൽ ഭാഗത്ത് കനത്ത മഴ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പ്രദേശത്ത് കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യമായിരിക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്. ഇന്ന് വൈകിട്ട് 5.30ന് ആയിരുന്നു ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
അനുകൂല കാലാവസ്ഥ അല്ലാത്ത പക്ഷം ദൗത്യം ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത് .ദൗത്യത്തിന് നാല് ക്രൂ അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ നടത്താനിരുന്ന ദൗത്യം ശക്തമായ കാറ്റിനെ തുടർന്നായിരുന്നു ഇന്നത്തേക്ക് മാറ്റിയതായിരുന്നു.
ആക്‌സിയം സ്‌പേസ്, നാസ, ഐ എസ് ആർ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. യാത്രയുടെ കമാൻഡർ പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സയാണ്.
content highlight: Axiom-4