കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള തന്റെ ചില പോസ്റ്റുകളിൽ ഇലോൺ മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലുടെ ഖേദം പ്രകടിപ്പിച്ചിരിക്കുയാണ്. “കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളിൽ ഞാൻ ഖേദിക്കുന്നു. അവ അതിരുകടന്നു,” എന്നാണ് എലോൺ മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തത്.
ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ സർക്കാരിലെ തന്റെ സ്ഥാനം രാജിവച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി ബിൽ നിർദ്ദേശത്തെ വിമർശിച്ചതിനെത്തുടർന്ന്, കഴിഞ്ഞയാഴ്ച മസ്‌കും ട്രംപും സോഷ്യൽ മീഡിയയിലൂടെ വാക്ക് പോര് നടത്തുകയായിരുന്നു . ബില്ലിനെ “വെറുപ്പുളവാക്കുന്ന മ്ലേച്ഛത” എന്നായിരുന്നു മാസ്ക് പറഞ്ഞത്. അതിനെ പിന്തുണച്ച റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾക്കെതിരെ രാഷ്ട്രീയ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യാനും മസ്ക് മഠിച്ചില്ല.
അതേസമയം, എൻബിസി ന്യൂസിനോട് സംസാരിക്കവെ, റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾക്കെതിരെ പ്രാഥമിക മത്സരാർത്ഥികൾക്ക് ധനസഹായം നൽകുന്നതിൽ ടെക് കോടീശ്വരൻ മസ്‌ക് മുന്നോട്ടുപോയാൽ “വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് പറഞ്ഞ് ട്രംപും രംഗത്തെത്തി.
“അങ്ങനെ ചെയ്താൽ അദ്ദേഹത്തിന് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” സ്പേസ് എക്സ് സിഇഒയുമായി അനുരഞ്ജനത്തിന് തനിക്ക് ഉദ്ദേശ്യമില്ലെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ഭരണകൂടത്തിൽ നിന്ന് മസ്‌ക് പിന്മാറിയതിന് ദിവസങ്ങൾക്കുള്ളിൽ സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി . ശ്രദ്ധേയമായി, എക്‌സിലെ തന്റെ ഒരു പോസ്റ്റിൽ, ഡൊണാൾഡ് ട്രംപിന് എപ്‌സ്റ്റൈൻ പട്ടികയുമായി ബന്ധമുണ്ടെന്ന് മസ്‌ക് ആരോപിച്ചു, പൊതുജനങ്ങളിൽ നിന്ന് ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നത് സർക്കാർ തടഞ്ഞതിന് ഇതൊരു കാരണമായി സൂചിപ്പിക്കുന്നു.
തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും മസ്‌ക് നൽകിയില്ല, ഏതൊക്കെ ഫയലുകളാണ് താൻ പരാമർശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. തുടർന്നുള്ള ഒരു പോസ്റ്റിൽ, “സത്യം പുറത്തുവരും” എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് “ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്താൻ” അദ്ദേഹം ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചു.
ശനിയാഴ്ച രാവിലെയോടെ, രണ്ട് പോസ്റ്റുകളും വിശദീകരണമില്ലാതെ ഇല്ലാതാക്കി . എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ആരോപണങ്ങൾക്ക് മറുപടിയായി ട്രംപ് അവയെ “പഴയ വാർത്തകൾ” എന്ന് തള്ളിക്കളഞ്ഞു, “എപ്സ്റ്റീന്റെ അഭിഭാഷകൻ പോലും എനിക്ക് ഇതിൽ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു” എന്നും പറഞ്ഞു. ഇപ്പഴിതാ ഖേദം പ്രകടിപ്പിച്ച് മസ്കും രംഗത്തെത്തിയിരിക്കുകയാണ്. ഇത് ഒരു അനുരഞ്ജന ശ്രമമാണെന്നാണ് വിലയിരുത്തൽ.