World

ഒമാഹയിലെ മാംസ ഫാക്ടറിയില്‍ റെയ്ഡ് നടത്തി ഐസിഇ സംഘം; പ്രതിഷേധക്കാര്‍ കല്ലെറിയുന്നതും ഓടുന്ന കാറിലേക്ക് ചാടിക്കയറുന്നു, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അമേരിക്കയിലെ നെബറാസ്‌ക സ്‌റ്റേറ്റിലുള്ള ഒമാഹയിലെ ഒരു മാംസ ഫാക്ടറയില്‍ നടന്ന ഐസിഇ (ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്) റെയ്ഡിനിടെ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഒമാഹ മാംസ ഉല്‍പാദന പ്ലാന്റില്‍ നടന്ന ഐസിഇ റെയ്ഡില്‍ ഡസന്‍ കണക്കിന് തൊഴിലാളികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന്, പ്രതിഷേധക്കാര്‍ കല്ലെറിയുകയും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ ചാടുകയും ചെയ്തു. ഞായറാഴ്ച രാവിലെ 9 മണിയോടെ തെക്കന്‍ ഒമാഹയിലെ ഗ്ലെന്‍ വാലി ഫുഡ്‌സില്‍ റെയ്ഡ് നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ചതിന് 70ലധികം തൊഴിലാളികളെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ഒരു ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലാതെ വിദേശികളെ വന്‍തോതില്‍ ജോലിക്കെടുത്തതിനെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം നെബ്രാസ്‌കയില്‍ നടക്കുന്ന ഏറ്റവും വലിയ ‘വര്‍ക്ക്‌സൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓപ്പറേഷന്‍’ ആയിരിക്കാമെന്നും ഐസിഇ ഉദ്യോഗസ്ഥര്‍ എപിയോട് പറഞ്ഞു.

പ്രതിഷേധത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഐസിഇ റെയ്ഡ് ഒമാഹയിലെ മാംസ ഉല്‍പ്പാദന പ്ലാന്റില്‍ ഒരു ചെറിയ പ്രതിഷേധത്തിന് കാരണമായി. ഓണ്‍ലൈനില്‍ പങ്കിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍, ഉദ്യോഗസ്ഥരെ തടയാന്‍ ഒരാള്‍ ഓടുന്ന വാഹനത്തിലേക്ക് ചാടുന്നത് കാണിക്കുന്നു. റെയ്ഡില്‍ പ്രതിഷേധിച്ച് ഒരു ചെറിയ കൂട്ടം ആളുകള്‍ രംഗത്തെത്തി, അവരില്‍ ചിലര്‍ ഒരു സ്ഥലത്ത് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനായി ഒരു വാഹനത്തിന്റെ മുന്‍വശത്തെ ബമ്പറി ലേക്ക് ചാടിക്കയറി, അതേസമയം തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള ഒരു വെളുത്ത ബസ് ഒരു പ്ലാന്റില്‍ നിന്ന് അകന്നുപോയപ്പോള്‍ മറ്റുള്ളവര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് എപി റിപ്പോര്‍ട്ട് പറയുന്നു. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി മനസിലാകും അഞ്ചിലധികം പേര്‍ പ്രതിഷേധിക്കുന്നുണ്ട്. വാഹനത്തിന്റെ ഉള്ളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പലപ്പോഴായി പ്രതിഷേധക്കാര്‍ക്ക മുന്നിലേക്ക ചാടിയിറങ്ങുന്നത് കാണാം. കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ഒകെവെച്ച് അവര്‍ പ്രതിഷേധിക്കുന്നു. മറ്റൊരു വീഡിയോയില്‍, പ്ലാന്റില്‍ നിന്ന് തടവുകാരെ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നത് കാണാം.

ഗ്ലെന്‍ വാലി ഫുഡ്‌സ് സിഇഒ പ്രതികരിക്കുന്നു
ഗ്ലെന്‍ വാലി ഫുഡ്‌സിന്റെ സിഇഒയും ഉടമയുമായ ഗാരി റോഹ്‌വര്‍ മാധ്യമങ്ങളോട് പറഞ്ഞു , റെയ്ഡിനെക്കുറിച്ച് തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് വാറണ്ട് ഇല്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ എല്ലാ ജീവനക്കാരുടെയും പരിശോധന പൂര്‍ത്തിയായതിനാല്‍ സര്‍ക്കാര്‍ നടപടി നേരിടേണ്ടിവരുമെന്ന് താന്‍ ആശങ്കപ്പെടുന്നില്ലെന്ന് റോഹ്‌വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങള്‍ എല്ലാ ജീവനക്കാരെയും 100% ഇവെരിഫൈ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഫെഡറല്‍ ഡാറ്റാബേസാണ് ഇവെരിഫൈ. കമ്പനിയുടെ പ്രസിഡന്റ് ചാഡ് ഹാര്‍ട്ട്മാന്‍ ഇതേ കാര്യം റെയ്ഡ് നടത്തിയ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍, ഇവെരിഫൈ സിസ്റ്റം ‘തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു.