കോഴിക്കോട് മലാപ്പറമ്പില്‍ പെണ്‍വാണിഭ സംഘം പിടിയിലായ സംഭവത്തില്‍ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പോലീസുകാരെ പ്രതി ചേര്‍ത്തു. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതിചേർത്താണ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ പ്രതിചേര്‍ത്തവരുടെ എണ്ണം 12 ആയി. കേസിലെ ഒന്നാം പ്രതി ബിന്ദുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സൂചനയുണ്ട്.
മലാപ്പറമ്പിൽ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ ഇരുവരും സ്ഥിരം സന്ദര്‍ശകരാണെന്നും. കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് സൂചന. പ്രതികളിൽ നിന്ന് കേന്ദ്രവുമായി ബന്ധമുള്ള കൂടുതല്‍ പേരേക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. പരിശോധന പൂര്‍ത്തിയായാലെ ഇനിയും എത്രപേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാവുകയുള്ളൂ.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്ക്കെടുക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പാണ് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
STORY HIGHLIGHT: malaparamba prostitution case