യുപിഐ ഇടപാടപകൾക്ക് നിരക്ക് ഈടാക്കാനുള്ള നീക്കം സര്‍ക്കാര്‍ പരിഗണനയില്‍. 3000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് നിരക്ക് ഈടാക്കുന്നത്. ബാങ്കുകളെയും പെയ്‌മെന്റ് സേവനദാതാക്കളെയും പിന്തുണയ്ക്കാനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം മുന്നോട്ട് വയ്ക്കുന്നത്. വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകൾക്കുള്ള മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിച്ചാണ് നിരക്ക് ഈടാക്കുക. എന്നാൽ വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾ കൈകാര്യം ചെയ്യുന്നതിലെ വര്‍ധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ബാങ്കുകളും പെയ്‌മെന്റ് സേവനദാതാക്കളും ആശങ്കകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചെറിയ യുപിഐ പേയ്‌മെന്റുകൾക്ക് ചാർജ് ബാധകമാകില്ല. 2020 മുതൽ നിലവിലുള്ള മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒഴിവാക്കി വലിയ ഇടപാടുകൾക്ക് നിശ്ചിത തുക ഈടാക്കാനാണ് നീക്കം.
STORY HIGHLIGHT: charges on upi payments over rs 3000