Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ രീതിയിലും പ്രൊഫഷണല്‍ രൂപത്തിലുമുള്ള പരിശീലനം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊഫഷണല്‍ രീതികള്‍ അവലംബിച്ചുകൊണ്ടുള്ള പരിശീലനം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ രീതിയിലും പ്രൊഫഷണല്‍ രൂപത്തിലുമുള്ള പരിശീലനം നല്‍കുന്നത് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിനുള്ള അവിഭാജ്യ ഘടകമാണ്. നിയമം, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരം കര്‍ശനമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും നല്‍കുക എന്നതാണ് പരിശീലനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി, ആശയവിനിമയത്തിനും സംശയ നിവാരണത്തിനും മതിയായ അവസരം ലഭിക്കുന്നതിനായി ചെറിയ ഗ്രൂപ്പുകളായി രണ്ട് റൗണ്ട് പരിശീലനം നടത്തുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പരിശീലന പരിപാടികളില്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തില്‍ അവരുടെ പങ്ക്/ചുമതലകള്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും നടത്തുന്നു.

നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19 ന് നടക്കുന്ന വോട്ടെടുപ്പിനായി 263 പോളിംഗ് സ്‌റ്റേഷനുകളില്‍ വിന്യസിക്കേണ്ട പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം രണ്ടു ഘട്ടങ്ങളിലായി നിലമ്പൂരിലെ കാട്ടുമുണ്ട തോട്ടത്തില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രസ്തുത പരിശീലന പരിപാടിയില്‍ 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കി.

ഇവിഎമ്മുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി, ഓരോ പ്രിസൈഡിംഗ് ഓഫീസറും/പോളിംഗ് ഓഫീസറും വെവ്വേറെ മെഷീനുകളില്‍ ഇവിഎം വോട്ടിംഗിനെക്കുറിച്ചുള്ള ഒരു മോക്ക് ഡ്രില്‍ നടത്തി. മോക്ക് ഡ്രില്ലില്‍ 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പങ്കെടുത്തു. മോക്ക് ഡ്രില്ലിനിടെ, വ്യക്തിഗത പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി ഇവിഎമ്മില്‍ കുറഞ്ഞത് 100 വോട്ടുകളെങ്കിലും റാന്‍ഡം അടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. മോക്ക് വോട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ഇലക്ട്രോണിക് ഫലവുമായി നേരിട്ട് വോട്ടുകളുടെ രേഖകള്‍ താരതമ്യം ചെയ്തു, തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ഇലക്ട്രോണിക് ഫലവും അതത് വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും കണക്കാക്കി. വോട്ടുകളുടെ മാനുവല്‍ റെക്കോര്‍ഡിലും ഇവിഎമ്മിന്റെ ഇലക്ട്രോണിക് ഫലത്തിലും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണത്തിലും യാതൊരു പൊരുത്തക്കേടും കണ്ടെത്താനായില്ല. ഈ പ്രായോഗിക പരിശീലനത്തിന് പ്രിസൈഡിംഗ്, പോളിംഗ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുകയും പരിശീലനം കഴിഞ്ഞശേഷം ഇവിഎം മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.