World

ആക്രമണം തുടർന്ന് ഇസ്രയേലും ഇറാനും!!

പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കി ഇറാനും ഇസ്രയേല്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ഇന്നലെ ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലും സ്‌ഫോടനങ്ങള്‍ തുടരുകയാണ്. രാത്രിയിലുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം.

100-ലധികം മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചു. തലസ്ഥാനമായ ടെൽ അവീവിലെ നിരവധി വീടുകൾക്ക് ഇത് കേടുപാടുകൾ വരുത്തി. ഇറാന്റെ സൈന്യന്റെ പ്രത്യാക്രമണത്തിന് പിന്നാലെ തലസ്ഥാനമായ ടെഹ്‌റാനിൽ ഉത്സവാന്തരീക്ഷമാണ്. എന്നാൽ ഇറാന്‍ മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രായേൽ സൈന്യം ടെഹ്‌റാനിൽ മൂന്നാം റൗണ്ട് വ്യോമാക്രമണം നടത്തി, നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’ എന്ന് പേരിട്ട ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിലുടനീളം കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈലുകൾ രാജ്യത്തിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ തകർത്തു. വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച തുടർന്ന ഇസ്രായേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ കുറഞ്ഞത് 78 പേർ കൊല്ലപ്പെടുകയും 320 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.