ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റായി കാണിക്കുന്ന ഒരു ഭൂപടം പോസ്റ്റ് ചെയ്തതില്‍ ക്ഷാമപണം നടത്തി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയും വടക്കുകിഴക്കൻ ഇന്ത്യ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റ് ചെയ്തതിലാണ് ക്ഷമാപണം നടത്തിയത്.
അന്താരാഷ്ട്ര അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ തങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് സൈന്യം സമ്മതിച്ചു.
ഭൂപടം പ്രദേശത്തിൻ്റെ ചിത്രീകരണം മാത്രമാണെന്ന് ഐ ഡി എഫ് അവകാശപ്പെട്ടു. “ഈ പോസ്റ്റ് പ്രദേശത്തിൻ്റെ ഇല്ലസ്ട്രേഷൻ ആണ്. ഈ ഭൂപടം അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടു. തെറ്റിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” എന്ന് ഇസ്രയേൽ പ്രതിരോധ സേന കുറിച്ചു. ഇന്ത്യൻ റൈറ്റ് വിങ് കമ്യൂണിറ്റി എന്ന എക്സ് ഹാൻഡിലിൻ്റെ ട്വീറ്റിന് മറുപടിയായാണ് ക്ഷമാപണം.
ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടത്തിലായിരുന്നു ഈ തെറ്റ് വരുത്തിയത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ പുറത്തിറക്കിയ ഭൂപടം ഇന്ത്യയിൽ നിന്ന് എതിർപ്പുകൾ എത്തിയിരുന്നു.
ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി നല്‍കിയത്.