Kerala

നിലമ്പൂർ ഒരുങ്ങി, കൊട്ടികലാശത്തിന് മുമ്പ് വോട്ടുറപ്പിക്കാൻ മുന്നണികളും!!

നിലമ്പൂരിൽ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് മുന്നണികൾ.പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട നേതാക്കളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രിയങ്ക ഗാന്ധി പങ്കെടുത്ത റോഡ് ഷോകളുമായാണ് യു.ഡി.എഫ്. പ്രചാരണത്തിലെ ഹൈലൈറ്റ്. ഞായറാഴ്ച പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളത്തിമായിരുന്നു. ഇത് ഐക്യ ജനാധിപത്യ മുന്നണി ക്യാമ്പിന് ആവേശം പകരുന്നുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് പ്രിയങ്കവ ഗാന്ധി ഊന്നി പറഞ്ഞു. പെൻഷൻ ഉൾപ്പടെ സർക്കാർ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും.

അതേസമയംകുടുംബസദസ്സുകളുമായി പ്രചാരണം ശക്തമാക്കുകയാണ് ഇടതുമുന്നണി. തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹാകുടുംബസദസുകൾ സംഘടിപ്പിക്കും. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന മന്ത്രിമാർ അടക്കം പ്രമുഖരാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.

ഗൃഹസന്ദർശനങ്ങൾക്കാണ് എൽ.ഡി.എ. ക്യാമ്പ് കൂടുതൽ പരിഗണ നൽകുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ.സുരേന്ദ്രൻ, എം.ടി. രമേശ് അടക്കമുള്ളവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്്. എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രീണനം നടത്തുവാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇന്ന് ചുങ്കത്തറ എടക്കര പഞ്ചായത്തുകളിൽ ആണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.

വൈകിയാണെങ്കിലും പിവി അൻവറും പ്രചരണം കൊഴുപ്പിക്കുകയാണ്.മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എം.പി.യുമായ യൂസഫ് പത്താനെ കളത്തിലിറക്കിയാണ് പി.വി. അൻവറിന്റെ പ്രചാരണം. നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് പത്താൻ പറഞ്ഞു.നിലമ്പൂരിൽ അൻവറിന് വലിയ ജനപിന്തുണയുണ്ടെന്ന് യൂസഫ് പത്താൻ പറഞ്ഞു. ഇത്രയും ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന് പി വി അൻവർ വലിയ ശക്തിയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾക്കായി ഒത്തിരി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് യൂസഫ് പത്താൻ പറഞ്ഞു. ഇതോടെപി വി അൻവറിന്‍റെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിൽ ആണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.

 

മലയോര മേഖലയായ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമായും ഉയര്‍ന്നുവന്നത് വന്യജീവി പ്രശ്‌നം തന്നെയായിരുന്നു. ശക്തമായ മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ അത് എല്‍ഡിഎഫ് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെയാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫ് അത് ഏറ്റെടുത്തതും. ഇതോടെ രാഷ്ട്രീയപ്പോര് മുറുകുകയായിരുന്നു.