Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home india

തഞ്ചാവൂരിൽ ഇട‍ഞ്ഞ് ​ഗവർണറും സ്റ്റാലിനും…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2025, 06:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തമിഴ്നാട് മുഖ്യനും ​ഗവർണറും തമ്മിലുള്ള അസ്വാരസ്യം അങ്ങാടിപ്പാട്ടാണ്. അങ്ങ് സുപ്രീം കോടതി വരെ എത്തിയ അധികാര തർക്കമായിരുന്നു അത്. ഭരണഘടനയെ അട്ടിമറിച്ചും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനാധിപത്യ പ്രക്രിയയെയും തള്ളി കളഞ്ഞും തമിഴ്‌നാട് ഗവർണർ ആർ എൻ രവി നടത്തിയ നീക്കങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി തന്നെ തടയിട്ട് ഇടപെടുകയാണുണ്ടായത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് പിടിച്ചുവെക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. നിയമസഭ സമർപ്പിക്കുന്ന ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും ഗവർണർ തിരിച്ചയച്ച ബില്ല് നിയമസഭ വീണ്ടും പാസാക്കി തിരിച്ച് അയച്ചാൽ ഒരു മാസത്തിനുള്ളിൽ ബില്ലിൽ തീരുമാനം ആക്കണമെന്നുമാണ് അന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ​ഗവർണക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സ്റ്റാലിൻ. തഞ്ചാവൂരിൽ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിൽ പുതിയ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ തടസ്സപ്പെടുത്തിയതിന് ഗവർണർ ആർ എൻ രവിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കയാണ് മന്ത്രി

ഗവർണർമാരുടെ അധികാരങ്ങൾ വെട്ടിക്കുറച്ച സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഗവർണർ രവി മാറിയിട്ടില്ല എന്നും നിയമസഭ പാസാക്കിയ ബില്ലുകളിൽ അദ്ദേഹം തുടർന്നും ഇരിക്കുമെന്നും ഒരു പൊതുയോഗത്തിൽ സംസാരിച്ച സ്റ്റാലിൻ പറഞ്ഞു.

“തഞ്ചാവൂരിൽ ഒരു പുതിയ സർവകലാശാല നിർമ്മിക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചു. തുടക്കത്തിൽ എനിക്ക് മടിയുണ്ടായിരുന്നെങ്കിലും, നിരവധി പാർട്ടികളിലെ നേതാക്കൾ സർവകലാശാലയ്ക്ക് കലൈഞ്ജറുടെ പേര് നൽകണമെന്ന് നിർബന്ധിച്ചു. ഞങ്ങൾ ബിൽ പാസാക്കി മെയ് 2 ന് ഗവർണർക്ക് അയച്ചു. 40 ദിവസമായി, അദ്ദേഹം ഇപ്പോഴും അനുമതി നൽകിയിട്ടില്ല,” സ്റ്റാലിൻ പറഞ്ഞു.
ബില്ലിനെക്കുറിച്ച് പലതവണ ഓർമ്മപ്പെടുത്തലുകൾ അയച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പോലും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

“പക്ഷേ ഗവർണർ അദ്ദേഹത്തിന് സമയം നൽകിയിട്ടില്ല. ബില്ലിനെക്കുറിച്ച് ഞങ്ങൾ ചോദിക്കുന്നതുപോലെ അദ്ദേഹം ഞങ്ങളെ കാണാൻ ഭയപ്പെടുന്നു. അദ്ദേഹത്തെ ഇത്ര തിരക്കിലാക്കുന്നത് എന്താണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾ ആശ്ചര്യപ്പെടുന്നു,” സ്റ്റാലിൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ക്ഷമ നശിച്ചാൽ ഗവർണർ “കീഴടങ്ങാൻ നിർബന്ധിതരാകുമെന്ന്” രവിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗവർണർമാർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നും “എത്രയും വേഗം” അവയിൽ നടപടിയെടുക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ രൂക്ഷ വിമർശനം.
രണ്ട് വർഷത്തോളം നീണ്ടു നിന്ന എംകെ സ്റ്റാലിന്റെ നിയമപോരാട്ടത്തിലായി സുപ്രീം കോടതി ഇടപെട്ടത്. തമിഴ്‌നാട് ഗവർണറായി അധികാരമേറ്റ ആർഎൻ രവി തുടക്കം മുതൽ പദവിയുടെ ഔന്നിത്യം ഉയർത്തിപ്പിടിക്കാതെ വെറുമൊരു രാഷ്ട്രീയക്കാരനായാണ് ഇടപെട്ടത്. ബില്ലുകൾ തടഞ്ഞുവയ്ക്കുക മാത്രമല്ല ഗുരുതരമായ ഭരണഘടനാ ലംഘനവും അദ്ദേഹം നടത്തി. സംസ്ഥാന നിയമസഭയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ‘മതേതരത്വം’ എന്ന വാക്കും ‘ദ്രാവിഡ ഭരണ മാതൃക’ പോലുള്ള മറ്റ് പദങ്ങളും അദ്ദേഹം ഒഴിവാക്കി. പെരിയാർ, അംബേദ്കർ, കെ.കാമരാജ്, കരുണാനിധി തുടങ്ങിയ പേരുകളും ഒഴിവാക്കി.

ഗവർണറുടെ ഈ നടപടിയെ സ്റ്റാലിൻ വിമർശിച്ചതിനെ തുടർന്ന് ദേശീയഗാനത്തിനായി പോലും കാത്തിരിക്കാതെ നിയമസഭയിൽ നിന്ന് ആർ എൻ രവി ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രിയായിരുന്ന വി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പുനർവിന്യസിക്കുന്നതിനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ശിപാർശയിൽ നടപടിയെടുക്കാനും ആർ എൻ രവി വിസമ്മതിച്ചു. ഗവർണർ സ്ഥാനം വഹിക്കുന്നയാൾ ഭരണഘടനയെയും ഭരണഘടനാ ധാർമ്മികതയെയും നഗ്‌നമായി ലംഘിക്കുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്.

ReadAlso:

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു മുൻപ് റൺവേയിൽ നിർത്തി | technical-snag-air-india-express-flight-faces-delay

പൂണെ തലേഗാവിൽ നടപ്പാലം തകർന്ന് 5 പേർ മരിച്ചു

ഇറാനെതിരായ ഇസ്രയേല്‍ സൈനിക നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

അഹമ്മദാബാദ് വിമാനാപകടം: മരണസംഖ്യ 274 ആയി

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഈ വർഷം ഏപ്രിലിൽ, നിയമസഭ പാസാക്കിയ പത്തിലധികം ബില്ലുകൾ പാസാക്കാത്തതിന് സുപ്രീം കോടതി തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ വിമർശിക്കുകയും ബില്ലുകൾ പാസാക്കുന്ന അപൂർവ നടപടി സ്വീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടി വന്നു. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.തീരുമാനത്തെ “ചരിത്രവിജയം” എന്നാണ് എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചത് അതേസമയം ഡി.എം.കെ. പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിധിയെ സ്വാഗതം ചെയ്തിരുന്നു.

Tags: MK StalinChief Minister MK StalinGOVERNOUR RN RAVITANJAVUR KALINJAR UNIVERSITY

Latest News

സംസ്ഥാനത്തെ റോഡുകളിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുഃസ്സഹം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി – kerala road journey

കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ – Kerala farmer dies electric shock

ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമെന്ന് ഇറാന്‍ ജനത; 80 കളിലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് നടന്നതിനെക്കാള്‍ കടുപ്പം, ആക്രമണത്തെക്കുറിച്ച് സൈറന്‍ പോയിട്ട് മുന്നറിയിപ്പു പോലുമില്ലെന്ന് ജനങ്ങള്‍

കൊഴുപ്പില്ല, മധുരമില്ല, കൃത്രിമ നിറങ്ങളുമില്ല; രുചിയിലും ഗുണമേന്മയിലും ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങി മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’ – Manavatti’ shines in global liquor competitions

മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ജോയ്ആലുക്കാസ് – Joyalukkas organizes blood donation camp

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.