പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് സിപിഎം തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ടെന്നും അത് നിലമ്പൂരിൽ വിലപ്പോവില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പില്‍ പിണറായി തിരുകേശം പരാമര്‍ശം നടത്തി. നിലമ്പൂരില്‍ അത് പറയില്ല അതിനുള്ള ധൈര്യമുണ്ടോയെന്നും സതീശന്‍ ചോദിച്ചു.
യുഡിഎഫ് ഉയര്‍ത്തിയത് രാഷ്ട്രീയ വിഷയങ്ങളാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ഏഴ് ജനകീയ പ്രശ്നങ്ങള്‍ക്ക് എല്‍ഡിഎഫ് മറുപടി പറഞ്ഞില്ല എന്നും വി ഡി സതീശന്‍ ആരോപിച്ചു. എല്‍ഡിഎഫ് പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.