സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ മുന്നിലുള്ള ഫോൺ ആണ് ആപ്പിളിന്റെ ഐഫോൺ. ഫോട്ടോഗ്രഫിക്കും വീഡിയോ റെക്കോർഡിംഗിനും ഐഫോണ്‍ മികച്ചതാണ്. പുതിയ ഐഫോൺ 16ഇ, ഐഫോൺ 15 എന്നിവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, 16ഇ കൂടുതൽ വിലക്കുറവാണ്. നിരവധി ഫീച്ചറുകളുള്ള ഐഫോൺ ഗുണനിലവാരത്തിന്റെ കാര്യത്തിലും മുന്നിൽ തന്നെയാണ്.
ഐഫോണ്‍ അബദ്ധത്തില്‍ താഴെവീഴുകയോ മഴവെള്ളം വീണ് നനയുകയോ ചെയ്തശേഷവും ഫോണിന് ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ആ സമയത്ത് ഓര്‍ക്കേണ്ടത് ഒരുകൂട്ടം എന്‍ജിനീയര്‍മാരെയാണ്. ആപ്പിളിലെ രഹസ്യ ലാബുകളിലെ എന്‍ജിനീയര്‍മാര്‍ ഓരോ ഉപകരണവും കടുത്ത പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കിയാണ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ഉപകരണങ്ങള്‍ താഴെയിട്ടും വെള്ളത്തില്‍ മുക്കിയും ചൂടാക്കിയും മരവിപ്പിച്ചും ശക്തമായി കുലുക്കിയും കൃത്രിമമായി വിയര്‍പ്പില്‍ കുളിപ്പിച്ചുമാണ് പരിശോധനകള്‍ നടത്തുന്നതെന്ന് ആപ്പിള്‍ ആസ്ഥാനം സ്ഥിചെയ്യുന്ന കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള രഹസ്യ ലാബ് സന്ദര്‍ശിച്ചശേഷം ഡെയ്‌ലി മെയില്‍ പ്രതിനിധി റിപ്പോര്‍ട്ടുചെയ്യുന്നു.
ഈ രഹസ്യ ലാബിലാണ് ഈടുനില്‍പ്പ്, വിശ്വാസ്യത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള കഠിനമായ പരീക്ഷണങ്ങള്‍ക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ വിധേയമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം 200 ലാബുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. അവിടെ ആപ്പിള്‍ എഞ്ചിനീയര്‍മാര്‍ യഥാര്‍ഥ ലോകത്ത് ഉപയോക്താക്കള്‍ ചെയ്യുന്നതെല്ലാം അക്ഷരാര്‍ഥത്തില്‍ അനുകരിച്ച് ഉപകരണങ്ങള്‍ ഏതേ സാഹചര്യത്തിലും ഉപയോഗിക്കാന്‍ പര്യാപ്തമാണെന്ന് ഉറപ്പാക്കുന്നു. ഈ പരിശോധനകള്‍ ഐഫോണുകളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. എയര്‍പോഡുകള്‍, ഐപാഡുകള്‍, മാക്കുകള്‍, വിഷന്‍ പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉപകരണങ്ങളും ഈ ‘പരീക്ഷണങ്ങളിലൂടെ’ കടന്നുപോകും. ആപ്പിള്‍ ഉപകരണങ്ങളെ പാരിസ്ഥിതികവും യാന്ത്രികവുമായ ദുരുപയോഗങ്ങള്‍ക്ക് വിധേയമാക്കുകയാണ് അവിടെ ചെയ്യുന്നത്.
വര്‍ഷങ്ങളുടെ ഉപയോഗം മൂലം സംഭവിക്കാന്‍ സാധ്യതയുള്ള കേടുപാടുകള്‍ എന്തൊക്കെയാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലാബിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ഉപകരണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. കടല്‍ത്തീരങ്ങളിലോ സമുദ്രത്തിന് സമീപമോ അനുഭവപ്പെടാന്‍ സാധ്യതയുള്ള മൂടല്‍മഞ്ഞും ഈര്‍പ്പവും കൃത്രിമമായി സൃഷ്ടിക്കും. നുരയുന്ന സ്‌പ്രേകളുടെ സഹായത്തോടെയാണ് മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നത്. കടല്‍ത്തീരത്തുള്ളവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേഗത്തില്‍ തുരുമ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങളുമുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസിലും 90 ശതമാനം വരെ ഈര്‍പ്പത്തിലും പരീക്ഷണം നടത്തും.
വിയര്‍പ്പും ചെവിക്കായവും കൃത്രിമമായി സൃഷ്ടിച്ച് ദൈനംദിന ഉപയോഗത്തിനിടെ ചെളി അടിഞ്ഞുകൂടുന്നത് എയര്‍പോഡുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നു. മരുഭൂമിയിലെ പൊടിപോലും ശ്രദ്ധാപൂര്‍വ്വം സൃഷ്ടിച്ചുള്ള പരീക്ഷണങ്ങളുമുണ്ട്. മണല്‍ക്കാടുകളില്‍ ഒരു വാരാന്ത്യം ചെലവഴിക്കേണ്ടിവന്നാല്‍ നിങ്ങളുടെ ഐഫോണിന്റെ സ്പീക്കറുകള്‍, ബട്ടണുകള്‍, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആപ്പിളിന്റെ എന്‍ജിനീയര്‍മാര്‍ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തുന്നു.
പുതിയ ഐഫോണുകള്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ഗ്രാനൈറ്റ്, തുടങ്ങിയ പ്രതലങ്ങളിലേക്ക് വീണ്ടും വീണ്ടും ഇട്ടുകൊണ്ടും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഉപയോക്താക്കള്‍ തെരുവിലൂടെ നടക്കുമ്പോഴോ ഗാരേജില്‍ എന്തെങ്കിലും ചെയ്യുമ്പോഴോ ഫോണ്‍ താഴെവീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണത്. ഓരോ വീഴ്ചയും രേഖപ്പെടുത്തിയും വിശകലനം ചെയ്തും എഞ്ചിനീയര്‍മാര്‍ ഉപകരണത്തിനുണ്ടായ ആഘാതം, ആന്റിനയുടെ കാര്യക്ഷമത, വാട്ടര്‍പ്രൂഫ് സീലുകള്‍ എന്നിവയെല്ലാ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് പുത്തന്‍ ഐഫോണുകളില്‍ വെള്ളം ചീറ്റിച്ചാണ് ഫോണുകള്‍ വാട്ടര്‍പ്രൂഫ് ആണെന്ന് ഉറപ്പാക്കുന്നത്. ഉപകരണങ്ങള്‍ മിനിറ്റുകളോളം വെള്ളത്തിനടിയില്‍ മുക്കിയും വൈബ്രേഷന്‍ സൃഷ്ടിക്കുന്ന കൂറ്റന്‍ യന്ത്രത്തില്‍വെച്ചും പരിശോധനകളുണ്ട്.